Wednesday, July 4, 2012

ഉല്‍പ്രേരകങ്ങള്‍


             ഉല്‍പ്രേരകങ്ങള്‍
കവിത                     മിനി.പി സി


ഉല്‍പ്രേരകങ്ങളാവാന്‍ ആര്‍ക്കു കഴിയും ?
സങ്കീര്‍ണതകളിലേക്ക് കൂപ്പുകുത്തുന്ന ജീവിതവും
നേരിപ്പോടെരിയുന്ന മനസ്സുമായി തകര്‍ന്നിരിക്കുന്നവരിലേക്ക് 
ചെറു ചാറ്റല്‍മഴയായ്  പെയ്തിറങ്ങാന്‍ 
നിനക്കാവുമോ ?


ശുഷ്ക്കിച്ച സ്വപ്നങ്ങളും
അവ്യക്ത ചിന്തകളുമായ്..നട്ടംതിരിയുന്നവരില്‍
പാറപോലുറപ്പുള്ള  ബോധ്യങ്ങള്‍ നല്കാന്‍
നിനക്കാവുമോ ?

ഉറക്കം നഷ്ട്മായവര്‍ക്ക് ഉറക്കുപാട്ടായും
ഉറങ്ങുന്നവര്‍ക്ക് ഉണര്ത്തുപാട്ടായും മാറാന്‍
നിനക്കാവുമോ ?


അരങ്ങിലെത്താതെ അണിയറയില്‍മറഞ്ഞുനിന്ന്
മന്ദതകള്‍ ത്വരിതപ്പെടുത്തി
വേഗതകള്‍ക്ക് കടിഞ്ഞാണിട്ട്
പലതും ക്രമപ്പെടുത്താന്‍
നിനക്കാവുമോ ?


ഇടയ്ക്കിടെ നിന്നിലേക്ക് തിരിയുക
നിന്നില്‍  പ്രവര്‍ത്തിച്ച ഉല്‍പ്രേരകങ്ങളെ കണ്ടെത്തുക
പ്രചോദനമുള്‍ക്കൊണ്ട് നീയും മാറുക
ഒരു . ഉല്‍പ്രേരകമായ്‌!


*ഉല്‍പ്രേരകങ്ങള്‍=catalyst

Monday, July 2, 2012

എക്സ്പ്ലോയിട്ടേഷന്‍



ചെറുകഥ                          മിനി.പി.സി
എക്സ്പ്ലോയിട്ടേന്‍

എനിക്ക് ചുറ്റിലുമുള്ള കാഴ്ചകളെ ,അവ്യക്തമാക്കുന്ന ഈ മൂടല്‍മഞ്ഞിലൂടെ ദിക്കറിയാതെ ,ദിശാബോധമില്ലാതെ ,ഇങ്ങനെ നടക്കുമ്പോള്‍എന്‍റെ പ്രകമ്പിതമായ ഞരമ്പുകള്‍, റിലാക്സ്ഡ്, ആവുന്നത് ഞാനറിയുന്നു......ഈ കോടമഞ്ഞലകള്‍നല്‍കുന്ന കുളിരിന്‍റെ പുതപ്പിനുള്ളില്‍, അസുഖകരമായ  ഒന്നും കടന്നുവരല്ലെ ,എന്ന് പ്രാര്‍ഥിക്കുമ്പോഴും  ഇടയ്ക്കിടെ  കാലില്‍തട്ടുന്ന കൂര്‍ത്ത  കല്ലുകള്‍സുഖകരമായ പലതും വീണ്ടും എന്നെ ഓര്‍മിപ്പിക്കുന്നു...!

                സൗഹൃദത്തിന്‍റെ രസച്ചരടുകള്‍ ,പൊട്ടിപോവുന്നത് എത്ര ലാഘവത്തോടെയാണ് !"why  do  you  exploit  our  friendship ?" എന്‍റെ സുഹൃത്ത്‌എന്‍റെ ചിന്താമണ്ഡലത്തിലേക്ക് വിക്ഷേപിച്ച ഈ ചോദ്യം എന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കുകയും ,സ്വപ്നങ്ങളെ
പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്യവെ....ഈ വിജനതയും മൂടല്‍മഞ്ഞുമാണ് എനിക്ക് സേഫ് !  രാത്രികളില്‍എന്‍റെ എഴുത്തുമേശയ്ക്കരികെ, എന്‍റെ കാല്‍ച്ചുവട്ടില്‍ചൂടുപറ്റിക്കിടന്ന് എന്നെ നിര്‍നിമേഷം നോക്കി ഇരിക്കുന്ന എന്‍റെ പൂച്ചക്കുഞ്ഞിനോട് ഞാന്‍ചോദിച്ചു .,"എന്താ കുടൂ, ഞാന്‍എക്സ്പ്ലോയിറ്റ് ചെയ്തത്?കടലാഴങ്ങളും,ആകാശ വിസ്തൃതിയുമുണ്ടെന്നു ഞാന്‍അഭിമാനിച്ച ആ സൗഹൃദത്തില്‍ഞാനെന്ത് ചൂഷണമാണ് നടത്തിയത് ?
മറുപടി ഇല്ലാത്തതുകൊണ്ടോ, മറുപടി അര്‍ഹിക്കാത്തത് കൊണ്ടോ...... അവള്‍തന്‍റെ  സാല്‍വയ്ക്കുള്ളില്‍ ,പതുങ്ങികിടന്ന് കൂര്‍ക്കംവലി തുടങ്ങി.....പ്രഭാതങ്ങളില്‍എന്‍റെ ലാബര്‍ണത്തിന്‍റെ ചില്ലകളില്‍വന്നിരിക്കാറുള്ള മഞ്ഞുമൈനകളോടും ഞാന്‍ചോദിച്ചു "ഇന്നുവരെ ഞാനെന്തെങ്കിലും എക്സ്പ്ലോയിട്ട് ചെയ്തതായി നിങ്ങള്‍ക്കറിയ്വോ ?അതും സൗഹൃദത്തില് !" എന്നെ ദയനീയമായി നോക്കി അവരും പറന്നുപോയി.....എന്‍റെ എഴുത്തുമുറിയുടെ ചുവരുകളില്‍ത്തട്ടി ആ വാക്ക് പ്രധിധ്വനിക്കവേ ഒന്നും പൂര്‍ത്തിയാക്കാനാവാത്ത നിഷ്ക്രിയത്വത്തിന്‍റെ പ്രഭവപഥത്തില്‍ഞാന്‍മിഴിച്ചു നിന്നു!

          ഒടുവില്‍ഞാന്‍നടത്തിയ ചൂഷണമെന്തെന്ന് എന്‍റെ സുഹൃത്ത് വെളിപെടുത്തവെ....ആ ഹെയില്‍സ്റ്റോമില്‍_പെട്ട് ഞാന്‍ശബ്ദമില്ലാതെ കരയുകയായിരുന്നു.........."എപ്പോഴും എന്തിനാണ് നിന്‍റെ രചനകള്‍ക്ക് എന്നിലൊരു അനുവാചകനെ കണ്ടെത്താന്‍ശ്രമിയ്ക്കുന്നത് ? എനിക്ക് തീരെ ഇഷ്ട്മാവുന്നില്ല എന്നെയിതൊക്കെ നിര്‍ബന്ധിച്ച് വായിപ്പിക്കുന്നത് !ഇതൊരു എക്സ്പ്ലോയിട്ടേഷനായിട്ടാണ് എനിക്ക് ഫീല്‍ചെയ്യുന്നത് !"അസാധാരണമായ ഈ കണ്ടെത്തലില്‍എന്‍റെ മുറിയുടെ മച്ചില്‍പതുങ്ങിയിരുന്ന ,വയസ്സനെലി അതിന്‍റെ പല്ലുകള്‍പുറത്തുകാട്ടി ഇളകിചിരിച്ചു!കണ്ണുതെറ്റിയാല്‍അത് കാര്‍ന്നു തിന്നാറുള്ള എന്‍റെ, രചനകളുടെ നിലവാരവും മൂല്യവുമാണ് എന്‍റെ സുഹൃത്ത്‌
ഇടിച്ചു കളഞ്ഞിരിക്കുന്നത്....അതിനുനേരെ പായാനാഞ്ഞ,കുടുവിനെ ഞാന്‍തടഞ്ഞു,"   വേണ്ട !" 

       ഓരോ സൃഷ്ടിക്കു ശേഷവുമുള്ള ആത്മനിര്‍വൃതി മാത്രമാണോ ഒരു എഴുത്തുകാരിയ്‌ക്ക് സംതൃപ്തി തരുന്നത് ?അത് നമുക്കേറ്റവും പ്രിയപ്പെട്ടവരിലേയ്ക്ക് എത്തിക്കുമ്പോള്‍അവരില്‍നിന്നും കിട്ടുന്ന ആത്മാര്‍ഥമായ ഔട്ട്പുട്ട്..!മരുപ്പച്ചകള്‍പോലെ വെറുതെ മോഹിപ്പിയ്ക്കുകയാണോ സൗഹൃദങ്ങളും ?

       എത്രനാള്‍ഞാനെന്‍റെ എഴുത്തുമുറിയ്ക്കുള്ളില്‍ ശിശിര നിദ്രയിലാണ്ടു? ഞാനോര്‍ക്കാന്‍ഇഷ്ട്പെട്ടില്ല ........ആ മുറിയ്ക്കുള്ളില്‍നിന്നും ഇന്നാണ് ഞാനീ പുകമഞ്ഞിലേക്കിറങ്ങിയത്!ആത്മാവിലൂടെ
മേഞ്ഞു നടക്കുന്ന പുകമഞ്ഞു പടലങ്ങള്‍പലപ്പോഴും എന്നെ ഇറുക്കെ
പുണര്‍ന്ന് ആശ്വസിപ്പിക്കവേ...എപ്പോഴാണ് സൂര്യനുദിച്ചുയര്‍ന്നത്‌?
എപ്പോഴാണ് എന്നെ മൂടിനിന്ന മൂടല്‍മഞ്ഞുരുകിയത്?

 ദിക്കറിയാതെയുള്ള നീണ്ട നടത്തത്തിനൊടുവില്‍ഞാനെത്തി നില്‍ക്കുന്നത് എന്‍റെ എഴുത്തുമുറിയ്ക്കരികിലെ മാപ്പിള്‍ട്രീയ്ക്കരികില്‍തന്നെയാണ് !എനിക്ക് ചുറ്റിലുമുള്ള പൊടിമഞ്ഞു കണിക കളില്‍ഒരായിരം  മഴവില്ലുകള്‍ഉതിര്‍ത്ത്  സൂര്യരശ്മികള്‍ഉയര്‍ന്നു
യര്‍ന്നു പോകെ എന്‍റെ എഴുത്തുമുറിയുടെ തുറന്നിട്ട ജാലകപ്പടിയിലിരുന്ന് ആ വയസ്സനെലി വിളിച്ചു പറഞ്ഞു.”ഒന്നും കരണ്ട് തിന്നാന്‍കിട്ടിയില്ല...
ഒരുമാന്യന്‍അതൊക്കെയെടുത്ത്,കൂലംകക്ഷമായ വായനയിലാണ് !ഉദ്വേഗത്തോടെ 

മുറിക്കുള്ളിലെത്തിയ ഞാനത് വിശ്വസിക്കാനാവാതെ നിന്നു!എന്‍റെ
സുഹൃത്ത്‌!!!പരസ്പരം നേരിടാനാകാതെ ഒരുമാത്ര  ഞങ്ങള്‍നിന്നു ,
പിന്നെ ഒരുപാട് നാളുകള്‍ക്കിപ്പുറം പരസ്പരം കണ്ടുപിടിച്ചവരെ
പോലെ  ഞങ്ങള്‍ചിരിച്ചു......ആ ചിരിയില്‍കുതിര്‍ന്നലിഞ്ഞ് കാണാതായ ആ വാക്കിന് പുറകെ ഓടാനാഞ്ഞ എന്നെ തടഞ്ഞ് അവന്‍പറഞ്ഞു “ വേണ്ട....അത് പോട്ടെ....ഇനി നമുക്കിടയില്‍ആ വാക്കില്ല !
ഞാനല്ലാതെ പിന്നാരാ വേറെ ഇതൊക്കെ  വായിക്കാന്‍!