Monday, August 27, 2012

ഓണത്തുമ്പികള്‍




എല്ലാ മലയാളീ സുഹൃത്തുകള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ
തിരുവോണാശംസകള്‍.

ചെറുകഥ                                     മിനി.പി.സി
         ഓണത്തുമ്പികള്‍

ഇന്ന് തിരുവോണം !മലയാളികള്‍ഒരുപാട് നാള്‍ഹോംവര്‍ക്ക്‌,                            
ചെയ്ത് ,സന്തോഷത്തോടെ കാത്തിരിക്കുന്ന സുദിനം !ഇത്തവണ
എന്‍റെ  , കണക്ക് കൂട്ടലുകള്‍.."  എന്‍റെ "എന്ന് വെച്ചാല്‍ ,ഞാന്‍
പ്രധിനിധാനം ,ചെയ്യുന്ന ഇടത്തരക്കാരന്‍റെ  കണക്ക് കൂട്ടലുകളാണ്
ഈ, വിലക്കയറ്റവും' ,രൂപയുടെ മൂല്യത്തകര്‍ച്ചയും, മൂലം
പൊലിഞ്ഞു തീര്‍ന്നിരിക്കുന്നത് . 

" എല്ലാം സാധാരണ പോലെ മതീട്ടോ സുകുവേട്ടാ, ഓണംന്നൊക്കെ
പറഞ്ഞാ ' ദാ വന്നൂ ,ദേ പോയീന്നിരിക്കും '.പിന്നേം നമുക്ക്
ജീവിക്കണ്ടേ ? "

എന്‍റെ ഭാര്യയുടെ പ്രാക്ടിക്കല്‍ചിന്താഗതിയോട് എനിക്ക്
ആദരവ് തോന്നി .ഒഴുക്കിനെതിരെ നീന്താന്‍ ,ശേഷിയുള്ളവരാണ്
എപ്പോഴും അതിജീവനം നേടുക. പക്ഷെ രണ്ടു ദിവസം മുന്‍പ്
ഗതകാലഓണസ്മരണകളുടെ  'ഗൃഹാതുരത്വവും'    പേറി
വീട്ടിലെത്തിയ അച്ഛനും അമ്മയും എന്‍റെ ,കണക്ക് കൂട്ടലുകള്‍
വീണ്ടും തെറ്റിച്ചു .

"മോനെ ,സുകൂ ,കഴിഞ്ഞ വര്‍ഷത്തെ ഓണം പോലൊന്ന് എന്‍റെ
ആയുസില്‍കൂടീട്ടില്ല..നിന്‍റെ അനിയനും അനിയത്തീം അന്ന്
ചിക്കന്‍ബിരിയാണിയാ ഉണ്ടാക്കിയത് .അന്ന് ആ വീട്ടീന്നു  ഞാന്‍ 
ജലപാനം പോലും ചെയ്തില്ല.....   ഈശ്വരാ   ഞാന്‍ആദ്യായിട്ടാ,
ഓണത്തിന് ,മാംസാഹാരം പാകം ചെയുന്നത് കാണുന്നത്!  നീ
ഓര്‍ക്കുന്നുണ്ടോ, പണ്ട് ,ഓണത്തിന് അടുക്കളേലെ മേളം! ഞാനും
ഏടത്തിമാരും കൂടി ,പത്തു,പന്ത്രണ്ടു കൂട്ടം കറികളും ,3കൂട്ടം
പായസോം വെച്ച് ,ഓണത്തപ്പന് നേദിച്ച്.....!ങാ ,മരിക്കും മുന്‍പ്
ആ കാലമൊക്കെ ഇനി വര്വോ ?  " അമ്മ” നെടുവീര്‍പ്പിട്ടു .

" എന്‍റെ  ദേവി,അതൊക്കെ പഴയ കാലം! കാലം മാറുമ്പോ,
നമ്മളും മാറണ്ടേ!ഇപ്പൊ ആരാ ഒരീസം മുഴുവന്‍അടുക്കളേല്‍
കെടന്ന് ഇതൊക്കെ ഉണ്ടാക്കുന്നത്!   ഒരു വര്‍ഷം കഴിഞ്ഞിട്ടും
നിന്‍റെ ,പരിഭവം മാറ്റാറായില്ല്യെ ? ഇത്തവണ സുകൂന്‍റെ
അടുത്തല്ലേ ,നമുക്ക് കേമമാക്കാം....കേട്ടിട്ടില്ല്യെ ,കാണം വിറ്റും
ഓണം ഉണ്ണണംന്നാ പ്രമാണം . അച്ഛന്‍അമ്മയെ സ്വാന്തനിപ്പിച്ചു .
എന്‍റെ ,പ്രിയപ്പെട്ട അച്ഛാ ,കേരളത്തിലെ ,എന്നെ പോലൊരു
ഇടത്തരക്കാരനെ ,സംബന്ധിച്ചിടത്തോളം, എല്ല് മുറിയെ ,പണിയാമെന്നല്ലാതെ
യാതൊരു പ്രയോജനവുമില്ല .വെള്ളം,വൈദ്യുതി ,ഗ്യാസ്,പച്ചക്കറി ,
പലവ്യഞ്ജനം,അരി (റേഷന്‍കടയിലെ  2  രൂപ    അരിയുടെ ,
നിലവാരത്തകര്‍ച്ചയില്‍ മനം  നൊന്ത്, ആന്തരാവയവങ്ങള്,
പണിമുടക്കിയപ്പോഴാണ് വീണ്ടും നല്ല അരി വാങ്ങിച്ചു തുടങ്ങിയത്.)
പെട്രോള്‍,  പാല്‍( മായപ്പാല്‍/ മാരകപ്പാല്‍,എന്തും വിളിക്കാം )
തുടങ്ങി,എന്‍റെ നടുവൊടിഞ്ഞ ഈ സിറ്റുവേഷനില്‍. കാണം വിറ്റും
ഞാന്‍ഓണം,ഉണ്ടാല്‍എന്‍റെ രണ്ടു പെണ്‍കുട്ടികളുടെ കാര്യം
എന്താവും ?സ്വര്‍ണ്ണ വില ,ഇങ്ങനെ ഒരു കോംപ്രമൈസുമില്ലാതെ
കുതിച്ചുയരുന്നതും നോക്കി  നെടുവീര്‍പ്പിട്ടു നെടുവീര്‍പ്പിട്ട് എനിക്ക്
വലിവിന്‍റെ അസ്കിതയും തുടങ്ങി...അതുകണ്ടാവണം എന്‍റെ ഭാര്യ
സ്വര്‍ണം പാടെ വര്‍ജിച്ചിരിക്കുന്നു...ഇപ്പോള്‍,അവള്‍ചിരട്ട ,മുള,പേപ്പര്‍
തുടങ്ങിയവ (ഇക്കോ-ഫ്രണ്ടലി ) ഉപയോഗിച്ച് ആഭരണങ്ങള്‍നിര്‍മിക്കുകയും
ഉപയോഗിക്കുകയും വിപണനം നടത്തുകയും ചെയ്ത് മറ്റുള്ളവര്‍ക്ക്
മാതൃകയാവുന്നു .ബ്ലേഡ് കമ്പനികളില്‍നിന്ന് വായ്പയെടുക്കാന്‍എനിക്ക്
പേടിയാണച്ഛാ...ഒടുവില്‍ഞങ്ങള്‍ 4 പേരെ താങ്ങാനുള്ള ശേഷി ഈ
ഉത്തരത്തിനില്ല ...ഇനി അച്ഛന്‍ ,പറയൂ ,കാണം വിറ്റും നമുക്ക് ഓണം
ഉണ്ണണോ? ഇതൊക്കെ അച്ഛനോട് ഉറക്കെ വിളിച്ചു പറയാന്‍തോന്നിയെങ്കിലും
പറഞ്ഞില്ല .....പാവം ,അവരെ എന്തിനു ടെന്‍ഷനാക്കണം?

“ സുകുവേട്ടാ ,ഒന്നോര്‍ത്താ ,മനുഷ്യരുടെ കാര്യല്ലേ !അടുത്ത വര്ഷം
ആരൊക്കെ ഉണ്ടാവുമോ ആവോ !അല്പം ഞെരുങ്ങീട്ടാണെങ്കിലും
ഓണം ഉഷാറാക്കാം “ എന്‍റെ ഭാര്യ അവസരത്തിനൊത്ത് ഉയര്‍ന്നു .
അങ്ങനെ ഇന്നലെ കാലത്തേ തന്നെ കാറ്റെരിങ്ങ്കാര്‍ക്ക് ഓണസദ്യയ്ക്കുള്ള
ഓര്‍ഡര്‍കൊടുത്തു..കുത്തരിച്ചോറ് , 12കൂട്ടം കറികള്‍, 2 തരം പായസം
ജീരക വെള്ളം തുടങ്ങി ഇല വരെ അവര്‍കൊണ്ട് വരും .ഒരു പായ്ക്കിനു
80,രൂപ 8 പാക്സ് ഓര്‍ഡര്‍,ചെയ്‌താല്‍  രണ്ടു  നേരത്തെ  കാര്യം   ശുഭം!
ഈ ,തുകയ്ക്ക് ,  വീട്ടില്‍   ,ഇത്രയും വിപുലമായി ചെയ്യാന്‍പറ്റില്ല .അങ്ങനെ
സദ്യയുടെ കാര്യത്തിനു തീരുമാനമായി .
                 
 ഇന്ന് എല്ലാരും നേരത്തെ എഴുന്നേറ്റു ,
കുളിച്ചു , കുറിതൊട്ടു,   ഉള്ളതില്‍  ,  നല്ല വസ്ത്രങ്ങള്‍അണിഞ്ഞു.
“തുമ്പേ ,തുമ്പീ ......നിങ്ങള്‍,അടുത്തെവിടെങ്കിലും പോയി   പൂക്കള്‍ഇറുത്തു വരൂ ,കുട്ടികളെ “....അമ്മ മുറ്റത്ത് പൂക്കളമിടാനുള്ള ,ശ്രമത്തിലാണ് .
“അമ്മെ കുട്ടികളെ  ഞങ്ങള്‍എങ്ങും വിടാറില്ല ,കാലമല്ലാത്ത കാലാ,ആരേം
വിശ്വസിക്കാന്‍പറ്റില്ല്യ “ലതിക നിലപാട് വ്യക്തമാക്കിയതോടെ ,കുട്ടികള്‍
അകത്തേയ്ക്ക് ഓടി ,അവരുടെ പ്ലാസ്ടിക് പൂ ശേഖരവുമായി വന്നു .
“ മണംല്യാന്നെള്ളൂ ,അച്ഛമ്മേ,,ഇത് വാടില്ല്യ ,2 വര്‍ഷായീ ഇത് വാങ്ങീട്ട്”
തുമ്പ ,പൂക്കളമിട്ടു തുടങ്ങി .ഞാന്‍അമ്മയെ മനപൂര്‍വം നോക്കിയില്ല
നോക്കാതെ തന്നെ ആ മുഖം വാടുന്നത്  എനിക്ക് കാണാമായിരുന്നു
10 , മണിയായപ്പോഴെയ്ക്കും ,ഓണസദ്യയുമായി ,കാറ്റെറിങ്ങ്കാരെത്തി!
പുഞ്ചിരിയില്‍,കുതിര്‍ന്ന  ഓണാശംസകള്‍നേര്‍ന്ന്  അവര്‍അടുത്ത
വീടിനെ ,ലക്ഷ്യംവെച്ച് നീങ്ങവേ അമ്മ ആശ്ചര്യത്തോടെ പറഞ്ഞു ,
“എന്‍റെ കൃഷ്ണാ ...എത്ര നാളായീ , തൂശനിലയില്‍ഊണ് കഴിച്ചിട്ട് !”
“അയ്യോ .....ഈ അച്ചമ്മേടെ ,ഒരു കാര്യം ,ഇത് ബനാനാ ലീഫ്‌,അല്ല,
എസ് . എ .എസ് ,പേപ്പര്‍വാഴയിലയാ “
തുമ്പി പൊട്ടിച്ചിരിയോടെ ,അച്ഛമ്മയെ ,കെട്ടിപ്പിടിച്ചു .അമ്മ പൂക്കളത്തിനു
 മുന്‍പില്‍, നിലവിളക്ക് തെളിയിച്ച്  ഒരു   ഇലയില്‍ , ഓണത്തപ്പനുള്ള
വിഭവങ്ങള്‍           നേദിച്ചു  , പ്രാര്‍ത്ഥനാനിരതയായ് നിന്നു .
            ““നല്ലൊന്നാന്തരം സദ്യ””
അച്ഛനും ,അമ്മയും സന്തോഷത്തോടെ ഉച്ചമയക്കത്തിനു  പോയി .
.ശ്രീമതിയും കുട്ടികളും ചാനലുകള്‍ക്ക് ,മുന്‍പിലെ  ഓണവിസ്മയങ്ങളില്‍
മുഴുകി !
            ഞാന്‍എന്‍റെ   ചാരുകസേരയില്‍...വെറുതെ മിഴികള്‍പൂട്ടി ,
,എഫ്.എമ്മിലെ ..,ഓള്‍ഡ്‌മലയാളം ഓണം ഹിറ്റ്‌സിനു ചെവിയോര്‍ത്തു .
ആ കിടപ്പില്‍പറക്കാത്ത പോന്നോണത്തുമ്പികളെയും ,വിരിയാത്ത
പൂക്കളെയും ഞാന്‍കണ്ടു ! മനുഷ്യരെ എല്ലാവരെയും സമഭാവനയോടെ കണ്ട് കള്ളവും ചതിയും വഞ്ചനയുമില്ലാത്ത ഒരു നല്ല നാട് പടുത്തുയര്‍ത്തിയ
മഹാബലി തിരുമനസ്സിനെ എന്നെങ്കിലും കാണാനാവുമോ ?ഞാന്‍വെറുതെ
ഓര്‍ത്തു .
“ ഊണ് കഴിഞ്ഞ് ഉറക്കായോ ?”
പരിചയമില്ലാത്ത മുഴക്കമുള്ള സ്വരം കേട്ട്  ഞാന്‍ഞെട്ടിയെഴുന്നേറ്റു .
ഏകദേശം ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള
പ്രൌഡഗംഭീരനായ ഒരു അറുപതുകാരന്‍!എന്ത് തേജസ്സാണ് ആ
മുഖത്ത് .
“ എന്നെ മനസിലായില്ല അല്ലെ ? സുകു ഇപ്പോള്‍കാണാന്‍ആഗ്രഹിച്ച
ആളു തന്നെയാടോ “മഹാബലി !”
“തിരുമേനീ , .അപ്പോള്‍ഓലക്കുടയും,കൊമ്പന്‍മീശയും,കുടവയറും..........?”
അദ്ദേഹം ,ഉറക്കെ ചിരിച്ചു .
“ ആ ആളെ ഞാനും അറിയില്ല ,ഇത്ര സുമുഖനായ നമ്മെ ,ആരാണോ
ആ മട്ടില്‍ആദ്യമായ് അവതരിപ്പിച്ചത് ആവോ ?”
“തിരുമേനി ,നമുക്ക് അകത്തെയ്ക്കിരിക്കാം “”””
ആദരവോടെ ,ഞാന്‍അകത്തേയ്ക്ക് ക്ഷണിച്ചു .
“വേണ്ടെടോ ,താന്‍എന്‍റെ വേഷം കണ്ടില്ലേ ?എന്‍റെ കസവ് മുണ്ടും
വേഷ്ടിയുമൊക്കെ,ഒരുകൂട്ടം , നരാധമാന്മാര്‍വലിച്ചു കീറിക്കളഞ്ഞു ,
ഷര്‍ട്ടിന്‍റെ ,കുടുക്കുകളൊക്കെ പോയി !താന്‍എനിക്ക് ഒരു ഷര്‍ട്ടും മുണ്ടും
മാറാന്‍തരാമോ ?”
“ആരാണ് തിരുമേനിയോട് ഈ ക്രൂരത കാണിച്ചത് ?”
ഞാന്‍വേവലാതിയോടെ ചോദിച്ചു .
“  ഞാന്‍,ആ റെയില്‍വേ സ്റ്റേഷന്  എതിര്‍വശത്തുള്ള വഴിയിലൂടെ
ബസ്സ്സ്റ്റോപ്പിലേക്ക്  നടന്നു വരികയായിരുന്നു ,അപ്പോള്‍എതിരെ വന്ന
ഒരു പെണ്‍കിടാവ് എന്നോട് ബസ്‌സ്റ്റോപ്പിലേക്കുള്ള  വഴി ചോദിച്ചത്
മാത്രേ എനിക്കോര്‍മ്മയുള്ളൂ ,  അപ്പോള്‍എവിടെ നിന്നാണെന്നറിയില്ല
കുറെ പേര്‍ചാടിവീണ് അടി തുടങ്ങി.................എനിക്ക് മാത്രല്ല ,ആ
പെണ്കിടാവിനും കിട്ടീ വേണ്ട തല്ല് !ഞങ്ങള് സദാചാര പോലീസാഡാ ,
ഇവിടെ ഇതൊന്നും ഞങ്ങള്‍അനുവദിക്കില്ല ,എന്നും പറഞ്ഞായിരുന്നു ,
അടി !ഒരു വിധത്തില്‍അവിടെനിന്നും ,ഓടി രക്ഷപ്പെടുകയാ ഉണ്ടായേ !”
“ഈശ്വരാ ,എന്തായീ കേള്‍ക്കണേ ,അങ്ങ് ആരെന്നു പറഞ്ഞില്ലേ ?”
“ചോദ്യത്തിനും പറച്ചിലിനുമൊന്നും, പ്രസക്തി കല്‍പ്പിക്കാത്ത ഈ
കൂട്ടരെ കഴിഞ്ഞ തവണ ഞാന്‍വന്നപ്പോള്‍കണ്ടില്ലല്ലോ പുതിയ
അവതാരങ്ങളായിരിക്കും അല്ലെ ?മേലും കീഴും നോക്കാതെ അടിച്ചും ഇടിച്ചും
കൊന്നും എങ്ങിനെയാണോ ,ഇവരൊക്കെ ,സദാചാരം കാത്തുസൂക്ഷിക്കുന്നത്”

തിരുമേനി നെടുവീര്‍പ്പിട്ടു .
“ഓരോ ,തവണയും വരുമ്പോള്‍ഇനി ഇവിടെയ്ക്കില്ല എന്നുറപ്പിച്ചാ
എന്‍റെ മടക്കം !പക്ഷെ അടുത്ത ഓണമാവുമ്പോ അതൊക്കെ മറക്കും
എന്‍റെ പ്രജകളെ കാണാനുള്ള കൊതികൊണ്ടാ ഈ ഓടി വരണത് !
എല്ലാ തവണയും,വരുമ്പോ ,ഓരോ തിക്താനുഭവങ്ങളാ !ആഘോഷങ്ങളെ
ഇത്രമേല്‍,വ്യാവസായിക ,വല്ക്കരിച്ചിട്ടുള്ള ,വേറൊരു , നാടുണ്ടെന്നു
തോന്നുന്നില്ല !വാസ്തവത്തില്‍, എന്നെയാരും,ഓര്‍ക്കുന്നു പോലുമില്ല .
എങ്കിലും ,ഇത്തവണ എന്നെ ഒരുപാടു സന്തോഷിപ്പിച്ച അനുഭവങ്ങളും
ഉണ്ടായിട്ടുണ്ട് ,അതിലൊന്ന് ഓണം ഈ കേരളക്കരയിലെ ,ബഷീറും
ഉസ്മാനും സൈനബയുമൊക്കെ , ആഘോഷിക്കാന്‍തീരുമാനിച്ചതാണ്!
ഇത്തവണ ഞാന്‍ഓണം ഉണ്ടതും ബഷീറിന്‍റെ വീട്ടീന്നാ ! എന്‍റെ
മക്കളെല്ലാവരും ,സമഭാവനയോടെ കഴിയുന്നതിലും സന്തോഷം
വേറെന്തുണ്ട് ?അടുത്ത സന്തോഷം നമ്മുടെ  യുവജനങ്ങള്‍,  ജനനന്മ
ലാക്കാക്കി ,പ്രവര്‍ത്തിച്ചു തുടങ്ങി എന്നുള്ളതാണ് ! നാട്ടില്‍പരക്കെ
അക്രമവും അനീതിയുമൊക്കെ ഉണ്ടെങ്കിലും നന്മയുടെയും,സ്നേഹത്തിന്‍റെയും
കാരുണ്യത്തിന്‍റെയുമൊക്കെ   തളിരുകള്‍ , അവിടവിടെയായി ,
പൊട്ടിമുളക്കുന്നുണ്ട്, പിന്നെ നമ്മുടെ ഈ “ ഹരിതരാഷ്ട്രീയവുമൊക്കെ “
അതില്‍പെടും !ഒടുക്കം വരെ ഈ നിലപാടുകള്‍ഉണ്ടാവണമെന്ന് മാത്രം.
നളചരിതത്തില്‍“  കലി  “പറയുംപോലെ വെള്ളം മുഴുവന്‍,വാര്‍ന്നു
പോയതിനു ശേഷം “ തടയണ ”‘  കെട്ടിയിട്ടു പ്രയോജനമില്ലെന്ന
വസ്തുത മനസിലാക്കി ,വേണ്ടതു വേണ്ടപ്പോള്‍, പ്ര വര്‍ത്തിക്കണം .
അദ്ദേഹം പുഞ്ചിരിയോടെ , പറഞ്ഞു നിര്‍ത്തി .അച്ഛന്‍റെ ഒരു നല്ല
മുണ്ടും , ഷര്‍ട്ടും ,അദേഹത്തിന് നല്‍കികൊണ്ട് ,വിഷമത്തോടെ
പറഞ്ഞു ,
“ തിരുമേനീ,ഇത് ,പഴയതാണ് !അങ്ങേയ്ക്കു തരാന്‍,ഒരു പുത്തന്‍മുണ്ട്
പോലും ഇവിടില്ലാതെ പോയല്ലോ !”
സന്തോഷത്തോടെ അത് സ്വീകരിച്ചുകൊണ്ട് അദ്ദേഹംപറഞ്ഞു,
“ എന്ത് കൊടുക്കുന്നു ,എന്നതിലല്ല ,എങ്ങനെ കൊടുക്കുന്നു ,എന്നതിലാ
കാര്യം !എനിക്ക് സന്തോഷമായി ! “’
യാത്ര പറഞ്ഞിറങ്ങും മുന്‍പ് ,എന്‍റെ കൈകള്‍, ചേര്‍ത്ത് പിടിച്ച്,
അദേഹം പറഞ്ഞു “ എനിക്ക് തന്നെ ഇഷ്ടായീടോ ! ഈ  നിഷ്കളങ്കതേം
നന്മയുമൊന്നും, താന്‍നഷ്ടപെടുത്തരുത്....”
എനിക്ക് വളരെ വിഷമം തോന്നി .
“തിരുമേനി ,അടുത്ത ഓണത്തിന് നമ്മള്‍കാണുമോ ?”
ഞാന്‍ചോദിച്ചു .അദേഹം ഒരു കള്ള പുഞ്ചിരിയോടെ ശബ്ദം
താഴ്ത്തി  ,ഒരു രഹസ്യം പോലെ പറഞ്ഞു .
“ അതുവരെയൊന്നും , താന്‍കാത്തിരിക്കേണ്ടഡോ ,ഇപ്പോ പാതാളത്തിലും
നെറ്റ് കണക്ഷനൊക്കെ ആയി !  താന്‍ ഫെയിസ്ബുക്കില്‍
“””  എം . ബലി ’’’’’എന്ന് അടിച്ചു കൊടുത്താല്‍മതി ..എന്നെ കിട്ടും
നമുക്ക്,  താന്‍വഴി  ഇവിടുത്തെ വിശേഷങ്ങളൊക്കെ ,അറിയാല്ലോ !
കുരങ്ങു മൂത്ത് മനുഷ്യനായീന്നു ,പറയുംപോലെ ‘.’,സദാചാരപോലീസ് ‘’
മൂത്ത് എന്തായീന്നൊക്കെ ,അറിഞ്ഞിട്ടു വേണം അടുത്ത വര്‍ഷത്തെ
വരവിന്‍റെ ,കാര്യം  തീരുമാനിക്കാന്‍!   പോട്ടെടോ  സുകുമാരാ “””
പൊട്ടിച്ചിരിയില്‍കുതിര്‍ന്ന ആ യാത്രാമൊഴി  അകന്നകന്നു  പോകെ
എന്തിനെന്നറിയാതെ ,എന്‍റെ നെഞ്ച് തുടിച്ചു ,  ,ആ , തുടിപ്പില്‍നിന്നും  
പറന്നു പൊങ്ങിയ ,  പൊന്നോണത്തുമ്പികള്‍ എഫ്.എമ്മിലെ
ഓണപാട്ടുകള്‍ക്കൊപ്പം ,നൃത്തം വെച്ചുകൊണ്ടിരുന്നു .

  


18 comments:

  1. പ്ലാസ്റ്റിക്ക് പൂക്കളം..
    കാറ്റരിങ്ങ് സദ്യ..
    സദാചാരപ്പോലീസ്..
    ഹരിതരാഷ്ട്രീയം..
    ചാനല്‍ ഓണം..
    ഫെയ്സ്ബുക്ക്....
    .................
    ഒക്കെ കൂടി ഒരു അവിയല്‍ ല്ലേ..?
    ഒന്നൂടെ ഒതുക്കി പറയാര്‍ന്നു ന്നു തോന്നി..
    പിന്നെ ഫോണ്ട്.. വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കണുണ്ട്..

    ഓണാശംസകള്‍ ട്ടൊ..

    ReplyDelete
    Replies
    1. മിനി.പി.സിAugust 30, 2012 at 6:32 PM

      നന്ദീണ്ട്ട്ടോ ,എല്ലാ നിര്‍ദേശങ്ങളും സ്വീകരിച്ചിരിക്കുന്നു .

      Delete
  2. അങ്ങിനെ മാവേലി വന്നിട്ട് പോയി അല്ലെ.. ഇനീം മാവേലിയെ കണ്ടുകിട്ടുന്നെങ്കില്‍ ഈ ഗബോനിലേക്ക് ഒന്ന് പറഞ്ഞു വിട്ടേക്കണേ.. ഒരില സദ്യ പുള്ളിയുടെ കയ്യില്‍ കൊടുത്തുവിടാന്‍ മറക്കരുത്.

    ReplyDelete
    Replies
    1. മി നീ.പി.സിAugust 30, 2012 at 6:34 PM

      ദെ , ഇപ്പോള്‍ ഫേസ്ബുക്കില് ,മാവേലിയെ ,കിട്ടൂട്ടോ .ഒന്ന് ട്രൈ ചെയ്യു .

      Delete
  3. ഓണക്കഥ പറഞ്ഞ് ടെന്‍ഷനാക്ക്വാ...?

    ReplyDelete
    Replies
    1. മിനി.പി,സിAugust 31, 2012 at 3:47 PM

      ടെന്‍ഷന്‍ ,ആക്കിയതല്ല അജിത്തേട്ടാ ,ഇതാണ് കേരളത്തിലെ സാധാരണക്കാരന്‍റെ അവസ്ഥ . ഓണം ,വന്നാലും, ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി .ഇതിനെതിരെയൊക്കെ ,ഒന്ന് പ്രതികരിക്കണ്ടേ ?

      Delete
  4. ഇതില്‍ പറഞ്ഞ ഓണപ്പരിപാടികള്‍ ഏതൊരു കേരളീയനും ഉത്ക്കണ്ടയുണ്ടാക്കും!!

    പക്ഷെ നന്മ നിറഞ്ഞ മനസ്സുകള്‍ ഇവര്‍ക്കിടയിലും അവിടവിടെ അവശേഷിക്കുന്നു എന്നത് എന്നിട്ടും പ്രത്യാശ നല്‍കുന്നു ...

    ഒന്നശംസകള്‍ ..മിനി

    ReplyDelete
    Replies
    1. മിനി.പി.സിAugust 31, 2012 at 3:48 PM

      നന്ദിയുണ്ട്ട്ടോ !

      Delete
  5. ഓണാശംസകള്‍ .. എന്ന് തിരുത്തി വായിക്കൂ .. അക്ഷരത്തെറ്റ് ക്ഷമിക്കുക

    ReplyDelete
    Replies
    1. മിനി.പി.സിAugust 30, 2012 at 6:43 PM

      ഹ .......ഹാ...................ഹാ സാരമില്ല !

      Delete
  6. ചെറിയ ചെറിയ കാക്കയാണ് എന്ന് തോന്നുന്നു നല്ല രസം നോക്കി നിന്നു അത് കൊണ്ട് ചെറുകഥ വായിക്കാന്‍ പറ്റിയില്ല ,ക്ഷമി ,,മിനി ,,വീണ്ടും വരാം

    ReplyDelete
    Replies
    1. മിനി.പി.സിSeptember 1, 2012 at 6:53 PM

      നാച്ചിയോടു ഞാന്‍ കൂട്ടില്ല ,എന്താ കഥ വായിക്കാഞ്ഞേ ?ഹാ ............ഹാ ......ഹാ .ഇനിയും വരണോട്ടോ ,ഈ കാക്കകള്‍ നോക്കിയിരിക്കും !

      Delete
  7. ഇത് കാക്കയായിരുന്നോ.. കുറേ നേരം ഞാനും കൊച്ചു കുട്ടിയെ പോലെ മൌസ് ചുറ്റിച്ചു...

    കഥ വായിച്ചു.. കൊളളാം...

    ReplyDelete
    Replies
    1. മിനി.പി.സിSeptember 1, 2012 at 6:56 PM

      നഷ്ടമായ ബാല്യം തിരിച്ചു പിടിക്കാന്‍ ,ഇതിലെ ഇനിയും വരൂ ! നന്ദിയുണ്ട്ട്ടോ മാഷേ !

      Delete
  8. പകുതി വരെ സീരിയസ്സ് ആയി പോയി. പിന്നെ മഹാബലിയെകൊണ്ട് വന്ന് തമാശ ആക്കിയ പോലെ തോന്നി. ഒന്ന് കൂടി നന്നാക്കാമായിരുന്നു..

    എന്തായാലും എം ബലീന്ന് ഞാൻ ഒന്ന് സെർച്ച് ചെയ്യട്ടെ ... ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാല്ലോ

    ReplyDelete
    Replies
    1. മിനി.പി.സിSeptember 2, 2012 at 8:13 PM

      എന്‍റെ മാഷേ ,മഹാബലിയെ കൊണ്ട് വന്നു തമാശയാക്കിയതല്ല ,സത്യം !ഇന്നത്തെ കേരളത്തിലെ ,

      സദാചാര പോലിസില്‍ നിന്നും നാള്‍ക്കു നാള്‍ ഓരോരുത്തര്‍ക്കും എത്രയെത്ര തിക്താനുഭവങ്ങളാ,നേരിടേണ്ടി വരുന്നത് ,എന്നൊന്ന് ഓര്‍മിപ്പിച്ചു എന്ന് മാത്രം .

      പിന്നെ ഫ്രണ്ട്‌ റിക്വസ്റ്റ് ,അയച്ചോളൂട്ടോ ..മുഖത്ത് കള്ളലക്ഷണം ഇല്ല്യാത്തോണ്ട്,മൂപ്പര്‍ക്ക് ഇഷ്ടാവും !

      Delete
  9. ചിലയിടത്തെല്ലാം വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു..
    "ഞങ്ങൾ സദാചാരപ്പോലീസാ.." എന്നൊക്കെ പറഞ്ഞായിരിക്കും അക്രമികൾ ചാടി വീഴുക എന്നൊക്കെ എഴുതുന്നത് ബാലിശമായ ഭാവനയായി പോയി..
    എല്ലാ വസ്തുകകളും വായനക്കാരോട് വിസ്തരിക്കണമെന്നില്ല. സൂചനകൾ കൃത്യമായാലും അവരത് വായിച്ചെടുക്കും..

    ReplyDelete
    Replies
    1. മിനി.പി.സിSeptember 9, 2012 at 6:17 PM

      ചങ്ങാതീ ,അക്രമികള്‍ക്ക് ഐഡന്റിറ്റി ,വെളിപെടുത്തേണ്ട ആവശ്യമില്ലല്ലോ !നിര്‍ദേശങ്ങള്‍ക്ക് നന്ദി .

      Delete