കഥ മിനി.പി.സി
ഇന്ന് എന്റെ കൂടെ രണ്ടു പേര് കൂടിയുണ്ട് ,എന്റെ ഡിയര്‍മോസ്റ്റ് ഫ്രണ്ട്സായ ഡോ.ദീപക്കും,ഡോ.നികിതയും.നശിച്ചുപോകുന്ന ആത്മാക്കളെ ചൊല്ലിയുള്ള കരുതലാകാം ഡിസ്ക്കോത്തകളിലെ പുലരുവോളം നീളുന്ന ഷാംപെയിന് പാര്‍ട്ടികളില്‍ ആടിതിമര്‍ത്ത് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന അവരെ എന്നോടൊപ്പം കൂട്ടാന്‍ പ്രേരിപ്പിച്ചത് .(ഈ കരുതല്‍ ഏല്‍ക്കാനയെന്ന നല്ല കൂട്ടുകാരിയില്‍ നിന്നും സ്വായത്തമാക്കിയ ഗുണവിശേഷമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.)
ഏല്ക്കാനയുടെ വീടെത്തുവോളം നുരഞ്ഞുപൊങ്ങുന്ന മധുചഷകങ്ങളും ഡിസ്ക്കൊത്തയിലെ ഗോവന്‍ സുന്ദരിമാരും ദീപക്കിനെ വല്ലാതെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.യാതൊരു ആരവങ്ങളുമില്ലാത്ത ഒരു ആഘോഷത്തെക്കുറിച്ചുള്ള ആശങ്ക നികിതയ്ക്കുമുണ്ടെന്ന് അവളുടെ മുഖവും വ്യക്തമാക്കുന്നുണ്ടായിരുന്നു .അതൊന്നും കാര്യമാക്കാതെ വഴിയ്ക്ക് ഇരുവശത്തും ഞങ്ങളെ നോക്കി ചിരിയ്ക്കുന്ന മാരിഗോള്‍ഡ് പൂക്കളോട് കുശലം ചോദിച്ച് ഞാന്‍ നടന്നു
ഞങ്ങളെത്തുമ്പോള്‍ വീട്ടില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു ,സുഹൃത്തുക്കളും ...സ്നേഹിതരും....അങ്ങനെ എല്ലാരും .പതിവുപോലെ എല്ലാവരിലും പോസിറ്റീവ് എനര്‍ജി നിറച്ചുകൊണ്ട് ഏല്‍ക്കാനയും, തിമോത്തിയും ക്ഷേമാന്വേഷണങ്ങളുമായി ഓടിനടന്നു.
ഇളംചൂടുവെള്ളത്തിലെ സുഖകരമായ കുളിയ്ക്കും ,അമ്മച്ചിയൊരുക്കിയ രുചികരമായ അത്താഴത്തിനും ശേഷം മുറ്റത്തെ പോപ്ലാര്‍ മരച്ചുവട്ടിലെ കസേരകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു .മുന്‍വശത്തെ ഫെന്‍സിനരുകിലുള്ള നിയോണ്‍ലാംപുകള്‍ക്ക് ചുറ്റും ഈയാംപാറ്റകള്‍ പറക്കുന്നതും നോക്കി നികിത ഇരുന്നു .താഴ്വരകളിലെ വീടുകളിലെ വെളിച്ചം കുഞ്ഞു നക്ഷത്രപ്പൊട്ടുകള്‍ പോലെ തിളങ്ങുന്ന കാഴ്ച എത്ര കണ്ടാലും എനിക്ക് മതി വരില്ല .
“ഇപ്പോള്‍ ടൈം ഷാര്‍പ്പ് ടെന്‍ ഒ ക്ലോക്ക് ,നമ്മുടെ സെലിബ്രേഷന് ആരംഭിയ്ക്കുകയാണ് .അതിന്റെ ആദ്യ ചുവടായി നമുക്ക് നമ്മളിലേയ്ക്കു തന്നെ തിരിയാം.ഈ പേപ്പറില്‍ നാളിതുവരെ ചെയ്ത എല്ലാ പാപങ്ങളും ഒന്നൊഴിയാതെ ഓര്‍ത്തെടുത്ത് നമുക്ക് എഴുതാം!ഇഷ്ടമുള്ള സ്ഥലം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം .ഇവിടെയിങ്ങനെ കൂട്ടംകൂടി ഇരിക്കണമെന്നില്ല .”
ഏല്‍ക്കാന പറഞ്ഞുതീരും മുന്‍പേ ഓരോരുത്തരും പേപ്പറും ,പേനയുമായി ഓരോരിടങ്ങളിലെയ്ക്ക് മാറിയിരുന്നു .നികിതയും,ദീപക്കും എന്നെ സംശയത്തോടെ നോക്കി .
"എന്തിനാ ഇതൊക്കെ എഴുതുന്നെ ?മറ്റുള്ളോര്‍ക്ക് വായിച്ചു രസിക്കാനാണോ? നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ?"
ദീപക്കിന്റെ വാക്കുകളില്‍ അതൃപ്തി മുഴച്ചുനിന്നു.
"ആര്‍ക്കും വായിക്കാനല്ല ദീപക്ക് .എല്ലാം എഴുതിക്കഴിഞ്ഞാല്‍ അവിടെ തീ കൂട്ടിയിട്ടിരിക്കുന്നത് കണ്ടോ ?ആ തീയില്‍ നമുക്കുതന്നെ ഈ കടലാസുകള്‍ ചുട്ടു വെണ്ണീറാക്കാം.സ്വന്തം പാപങ്ങള്‍ ചികഞ്ഞെടുത്ത് ചുട്ടുചാമ്പലാക്കാന്‍ നമുക്ക് കിട്ടുന്ന സുവര്‍ണ്ണാവസരം!"
അത്രയും പറഞ്ഞ് പേപ്പറുമായി ഒരു വിളക്കുകാലിനരുകിലേയ്ക്ക് ഞാന്‍ നടന്നു .ക്ലോക്കില്‍ പതിനൊന്നു മണിയടിച്ചപ്പോള്‍ എല്ലാവരും എഴുതിതീര്‍ത്ത പേപ്പറുകളുമായി തീയ്ക്കരുകിലെത്തി .അഗ്നി നാവുകള്‍ പാപങ്ങളെ വിഴുങ്ങുന്നതും നോക്കിനിന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുകേട്ട ദീര്‍ഘനിശ്വാസം ദീപുവിന്റെതാണെന്ന് തിരിച്ചറിയും മുന്‍പെ നികിത എന്റെ കയ്യില്‍ പിടുത്തമിട്ടു ...അവള് വല്ലാതെ വിയര്‍ത്തിരുന്നു.
"ഇപ്പോള്‍ സമയം പന്ത്രണ്ട്..നമുക്ക് അല്‍പ്പനേരം പ്രാര്‍ഥിക്കാം ."
ഏല്ക്കാനയുടെ അപ്പച്ചന് തൊഴുകൈകളോടെ നിന്നു .ബേസില്‍ ബള്‍ബുകളോരോന്നായ് അണയ്ക്കവെ ഞങ്ങള്‍ മെഴുതിരികള്‍ കത്തിച്ചുപിടിച്ച് പ്രാര്‍ഥനയ്ക്കായി ഒരുങ്ങി .കട്ടപിടിച്ച ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ തിരികള്‍ നൃത്തം വെയ്ക്കെ അപ്പച്ചന് തുടങ്ങി
" രക്ഷകനായ ദൈവമേ ,ഞങ്ങള്‍ ഞങ്ങളുടെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ ഇന്നുവരെ ഞങ്ങളുടെ മനസ്സിനേറ്റ എല്ലാ മുറിവുകളേയും സ്പര്‍ശിച്ചു സുഖപ്പെടുത്തി മാനസികമായ എല്ലാ അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമെ. ..ഞങ്ങളുടെ നിരാശയിലേയ്ക്ക്, ലക്ഷ്യബോധമില്ലായ്മയിലേക്ക് ,മറ്റുള്ളവരോട് ക്ഷമിക്കാനും, ക്ഷമചോദിക്കാനും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,എന്നെ ആര്‍ക്കും വേണ്ട എന്ന തോന്നലിലേയ്ക്ക്, എന്റെ പിടിവാശിയിലേയ്ക്ക് ,മുന്‍കോപത്തിലേയ്ക്ക് ,കലഹസ്വഭാവത്തിലേയ്ക്ക്, ജഡീകാസക്തികളിലേയ്ക്ക്, പരാജയങ്ങളിലേയ്ക്ക്, അപകര്‍ഷതാ ബോധത്തി ലേയ്ക്ക്,മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,സംതൃപ്തിയില്ലായ്മയിലേയ്ക്ക്...ദൈവമേ...അങ്ങ് കടന്നു വന്ന് എല്ലാ കുറവുകളും ബലഹീനതകളും പോക്കി ഞങ്ങളെ പുതുതാക്കേണമേ...."
അപ്പച്ചന്റെ പ്രാര്‍ത്ഥന കണ്ണീരും ഗദ്ഗദങ്ങളും പുരണ്ട് ഞങ്ങളുടെ മനസ്സുകളിലൂടെ ഒഴുകവെ ,പ്രത്യാശയും, സ്നേഹവും,പ്രതീക്ഷകളും വീണ്ടും ചേക്കേറിയ ഹൃദയങ്ങളില്‍ നിന്നും കുറ്റങ്ങളും ,കുറവുകളും ,കണ്ണുനീരായി ഓരോ കവിള്‍ത്തടങ്ങളിലൂടെയും ധാരധാരയായി ഒലിച്ചിറങ്ങി.
"ദയ, സ്നേഹം,കരുണ..പുതിയ സൃഷ്ടി ........"
അപ്പച്ചന്റെ വാക്കുകള്‍ താഴ്വരയില് നിന്നെത്തിയ തണുത്ത കാറ്റിനൊപ്പം മനസ്സിനെ തഴുകവെ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് എവിടെനിന്നൊക്കെ യോ വെടിയൊച്ചകള്‍ മുഴങ്ങി .അതുകേട്ട് ഏല്‍ക്കാന തെളിച്ച നിയോണ്‍ ലാമ്പുകളുടെ വെള്ളിവെളിച്ചത്തില്‍ മെഴുതിരികള്‍ ഊതിക്കെടുത്തി പരസ്പരം "ഹാപ്പി ന്യൂ ഇയര്‍ "ആശംസിച്ചുകൊണ്ട് ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തുള്ളിച്ചാടി ...ദീപക്കും നികിതയും ആ തിരക്കുകള്‍ക്കിടയില്‍നിന്നും ഓടി വന്ന് എന്റെ കൈപ്പത്തിയില്‍ മാറിമാറി ചുംബിച്ചു ,ആ ചുംബനങ്ങള്‍ക്ക് കണ്ണീരിന്റെ നനവും പുതുസൃഷ്ടിയുടെ വിശുദ്ധിയുമുണ്ടായിരുന്നു .
ഹാപ്പി ന്യൂ ഇയര്‍
ഇത്തവണയും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഞാന്‍ തിരഞ്ഞെടുത്തത് പോപ്ലാര്‍ മരങ്ങള്‍ ഇടതിങ്ങി നില്ക്കുന്ന കുന്നിന് ചെരുവിലുള്ള ഏല്ക്കാനയുടെ ആ കൊച്ചുവീടു തന്നെയാണ്.നഗരത്തിന്റെ കലമ്പലുകളില്‍ നിന്നകന്ന് ഏല്‍ക്കാനയും അപ്പച്ചനും,അമ്മച്ചിയും ,തിമോത്തിയും, ബേസിലുമൊക്കെയുള്ള കഴിഞ്ഞ വര്‍ഷത്തെ മറക്കാനാവാത്ത ആ ന്യൂ ഇയര്‍ സെലിബ്രേഷനാണ് ഇത്തവണയും അവിടെയ്ക്കുതന്നെ എന്നെ കൈപിടിച്ച് നടത്തിയത് .
ഇന്ന് എന്റെ കൂടെ രണ്ടു പേര് കൂടിയുണ്ട് ,എന്റെ ഡിയര്‍മോസ്റ്റ് ഫ്രണ്ട്സായ ഡോ.ദീപക്കും,ഡോ.നികിതയും.നശിച്ചുപോകുന്ന ആത്മാക്കളെ ചൊല്ലിയുള്ള കരുതലാകാം ഡിസ്ക്കോത്തകളിലെ പുലരുവോളം നീളുന്ന ഷാംപെയിന് പാര്‍ട്ടികളില്‍ ആടിതിമര്‍ത്ത് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന അവരെ എന്നോടൊപ്പം കൂട്ടാന്‍ പ്രേരിപ്പിച്ചത് .(ഈ കരുതല്‍ ഏല്‍ക്കാനയെന്ന നല്ല കൂട്ടുകാരിയില്‍ നിന്നും സ്വായത്തമാക്കിയ ഗുണവിശേഷമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.)
ഏല്ക്കാനയുടെ വീടെത്തുവോളം നുരഞ്ഞുപൊങ്ങുന്ന മധുചഷകങ്ങളും ഡിസ്ക്കൊത്തയിലെ ഗോവന്‍ സുന്ദരിമാരും ദീപക്കിനെ വല്ലാതെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.യാതൊരു ആരവങ്ങളുമില്ലാത്ത ഒരു ആഘോഷത്തെക്കുറിച്ചുള്ള ആശങ്ക നികിതയ്ക്കുമുണ്ടെന്ന് അവളുടെ മുഖവും വ്യക്തമാക്കുന്നുണ്ടായിരുന്നു .അതൊന്നും കാര്യമാക്കാതെ വഴിയ്ക്ക് ഇരുവശത്തും ഞങ്ങളെ നോക്കി ചിരിയ്ക്കുന്ന മാരിഗോള്‍ഡ് പൂക്കളോട് കുശലം ചോദിച്ച് ഞാന്‍ നടന്നു
ഞങ്ങളെത്തുമ്പോള്‍ വീട്ടില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു ,സുഹൃത്തുക്കളും ...സ്നേഹിതരും....അങ്ങനെ എല്ലാരും .പതിവുപോലെ എല്ലാവരിലും പോസിറ്റീവ് എനര്‍ജി നിറച്ചുകൊണ്ട് ഏല്‍ക്കാനയും, തിമോത്തിയും ക്ഷേമാന്വേഷണങ്ങളുമായി ഓടിനടന്നു.
ഇളംചൂടുവെള്ളത്തിലെ സുഖകരമായ കുളിയ്ക്കും ,അമ്മച്ചിയൊരുക്കിയ രുചികരമായ അത്താഴത്തിനും ശേഷം മുറ്റത്തെ പോപ്ലാര്‍ മരച്ചുവട്ടിലെ കസേരകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു .മുന്‍വശത്തെ ഫെന്‍സിനരുകിലുള്ള നിയോണ്‍ലാംപുകള്‍ക്ക് ചുറ്റും ഈയാംപാറ്റകള്‍ പറക്കുന്നതും നോക്കി നികിത ഇരുന്നു .താഴ്വരകളിലെ വീടുകളിലെ വെളിച്ചം കുഞ്ഞു നക്ഷത്രപ്പൊട്ടുകള്‍ പോലെ തിളങ്ങുന്ന കാഴ്ച എത്ര കണ്ടാലും എനിക്ക് മതി വരില്ല .
“ഇപ്പോള്‍ ടൈം ഷാര്‍പ്പ് ടെന്‍ ഒ ക്ലോക്ക് ,നമ്മുടെ സെലിബ്രേഷന് ആരംഭിയ്ക്കുകയാണ് .അതിന്റെ ആദ്യ ചുവടായി നമുക്ക് നമ്മളിലേയ്ക്കു തന്നെ തിരിയാം.ഈ പേപ്പറില്‍ നാളിതുവരെ ചെയ്ത എല്ലാ പാപങ്ങളും ഒന്നൊഴിയാതെ ഓര്‍ത്തെടുത്ത് നമുക്ക് എഴുതാം!ഇഷ്ടമുള്ള സ്ഥലം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം .ഇവിടെയിങ്ങനെ കൂട്ടംകൂടി ഇരിക്കണമെന്നില്ല .”
ഏല്‍ക്കാന പറഞ്ഞുതീരും മുന്‍പേ ഓരോരുത്തരും പേപ്പറും ,പേനയുമായി ഓരോരിടങ്ങളിലെയ്ക്ക് മാറിയിരുന്നു .നികിതയും,ദീപക്കും എന്നെ സംശയത്തോടെ നോക്കി .
"എന്തിനാ ഇതൊക്കെ എഴുതുന്നെ ?മറ്റുള്ളോര്‍ക്ക് വായിച്ചു രസിക്കാനാണോ? നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ?"
ദീപക്കിന്റെ വാക്കുകളില്‍ അതൃപ്തി മുഴച്ചുനിന്നു.
"ആര്‍ക്കും വായിക്കാനല്ല ദീപക്ക് .എല്ലാം എഴുതിക്കഴിഞ്ഞാല്‍ അവിടെ തീ കൂട്ടിയിട്ടിരിക്കുന്നത് കണ്ടോ ?ആ തീയില്‍ നമുക്കുതന്നെ ഈ കടലാസുകള്‍ ചുട്ടു വെണ്ണീറാക്കാം.സ്വന്തം പാപങ്ങള്‍ ചികഞ്ഞെടുത്ത് ചുട്ടുചാമ്പലാക്കാന്‍ നമുക്ക് കിട്ടുന്ന സുവര്‍ണ്ണാവസരം!"
അത്രയും പറഞ്ഞ് പേപ്പറുമായി ഒരു വിളക്കുകാലിനരുകിലേയ്ക്ക് ഞാന്‍ നടന്നു .ക്ലോക്കില്‍ പതിനൊന്നു മണിയടിച്ചപ്പോള്‍ എല്ലാവരും എഴുതിതീര്‍ത്ത പേപ്പറുകളുമായി തീയ്ക്കരുകിലെത്തി .അഗ്നി നാവുകള്‍ പാപങ്ങളെ വിഴുങ്ങുന്നതും നോക്കിനിന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുകേട്ട ദീര്‍ഘനിശ്വാസം ദീപുവിന്റെതാണെന്ന് തിരിച്ചറിയും മുന്‍പെ നികിത എന്റെ കയ്യില്‍ പിടുത്തമിട്ടു ...അവള് വല്ലാതെ വിയര്‍ത്തിരുന്നു.
"ഇപ്പോള്‍ സമയം പന്ത്രണ്ട്..നമുക്ക് അല്‍പ്പനേരം പ്രാര്‍ഥിക്കാം ."
ഏല്ക്കാനയുടെ അപ്പച്ചന് തൊഴുകൈകളോടെ നിന്നു .ബേസില്‍ ബള്‍ബുകളോരോന്നായ് അണയ്ക്കവെ ഞങ്ങള്‍ മെഴുതിരികള്‍ കത്തിച്ചുപിടിച്ച് പ്രാര്‍ഥനയ്ക്കായി ഒരുങ്ങി .കട്ടപിടിച്ച ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ തിരികള്‍ നൃത്തം വെയ്ക്കെ അപ്പച്ചന് തുടങ്ങി
" രക്ഷകനായ ദൈവമേ ,ഞങ്ങള്‍ ഞങ്ങളുടെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ ഇന്നുവരെ ഞങ്ങളുടെ മനസ്സിനേറ്റ എല്ലാ മുറിവുകളേയും സ്പര്‍ശിച്ചു സുഖപ്പെടുത്തി മാനസികമായ എല്ലാ അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമെ. ..ഞങ്ങളുടെ നിരാശയിലേയ്ക്ക്, ലക്ഷ്യബോധമില്ലായ്മയിലേക്ക് ,മറ്റുള്ളവരോട് ക്ഷമിക്കാനും, ക്ഷമചോദിക്കാനും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,എന്നെ ആര്‍ക്കും വേണ്ട എന്ന തോന്നലിലേയ്ക്ക്, എന്റെ പിടിവാശിയിലേയ്ക്ക് ,മുന്‍കോപത്തിലേയ്ക്ക് ,കലഹസ്വഭാവത്തിലേയ്ക്ക്, ജഡീകാസക്തികളിലേയ്ക്ക്, പരാജയങ്ങളിലേയ്ക്ക്, അപകര്‍ഷതാ ബോധത്തി ലേയ്ക്ക്,മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,സംതൃപ്തിയില്ലായ്മയിലേയ്ക്ക്...ദൈവമേ...അങ്ങ് കടന്നു വന്ന് എല്ലാ കുറവുകളും ബലഹീനതകളും പോക്കി ഞങ്ങളെ പുതുതാക്കേണമേ...."
അപ്പച്ചന്റെ പ്രാര്‍ത്ഥന കണ്ണീരും ഗദ്ഗദങ്ങളും പുരണ്ട് ഞങ്ങളുടെ മനസ്സുകളിലൂടെ ഒഴുകവെ ,പ്രത്യാശയും, സ്നേഹവും,പ്രതീക്ഷകളും വീണ്ടും ചേക്കേറിയ ഹൃദയങ്ങളില്‍ നിന്നും കുറ്റങ്ങളും ,കുറവുകളും ,കണ്ണുനീരായി ഓരോ കവിള്‍ത്തടങ്ങളിലൂടെയും ധാരധാരയായി ഒലിച്ചിറങ്ങി.
"ദയ, സ്നേഹം,കരുണ..പുതിയ സൃഷ്ടി ........"
അപ്പച്ചന്റെ വാക്കുകള്‍ താഴ്വരയില് നിന്നെത്തിയ തണുത്ത കാറ്റിനൊപ്പം മനസ്സിനെ തഴുകവെ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് എവിടെനിന്നൊക്കെ യോ വെടിയൊച്ചകള്‍ മുഴങ്ങി .അതുകേട്ട് ഏല്‍ക്കാന തെളിച്ച നിയോണ്‍ ലാമ്പുകളുടെ വെള്ളിവെളിച്ചത്തില്‍ മെഴുതിരികള്‍ ഊതിക്കെടുത്തി പരസ്പരം "ഹാപ്പി ന്യൂ ഇയര്‍ "ആശംസിച്ചുകൊണ്ട് ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തുള്ളിച്ചാടി ...ദീപക്കും നികിതയും ആ തിരക്കുകള്‍ക്കിടയില്‍നിന്നും ഓടി വന്ന് എന്റെ കൈപ്പത്തിയില്‍ മാറിമാറി ചുംബിച്ചു ,ആ ചുംബനങ്ങള്‍ക്ക് കണ്ണീരിന്റെ നനവും പുതുസൃഷ്ടിയുടെ വിശുദ്ധിയുമുണ്ടായിരുന്നു .
Mm
ReplyDeleteആ ചുംബനങ്ങള്‍ക്ക് കണ്ണീരിന്റെ നനവും പുതുസൃഷ്ടിയുടെ വിശുദ്ധിയുമുണ്ടായിരുന്നു . നല്ല എഴുത്ത്
ReplyDeleteഎഴുത്ത് അല്പം ധൃതിയിലായോ?
ReplyDeleteപാപങ്ങളെഴുതാന് ഞാനൊരു പേപ്പര്‍ എടുത്തു
ReplyDeleteമണിക്കൂറുകള്‍ ഒന്നൊന്നായി കടന്നുപോയി
പേപ്പര്‍ അപ്പോഴും ശൂന്യമായിത്തന്നെയിരുന്നു
അപ്പോള്‍ ഞാന്‍ ചുറ്റും നോക്കി.
“ഹോ, പാപികള്‍. എത്രമാത്രം പാപികളാണ് എന്റെ ചുറ്റും”!
ഞാന്‍ എഴുതാനാരംഭിച്ചു.
ഓരോ പേപ്പര്‍ തീരുമ്പോഴും ഞാന്‍ പുതിയതൊന്ന് എടുത്തു.
അനവധി പേപ്പറുകള്‍ അക്ഷരങ്ങളെക്കൊണ്ട് നിറഞ്ഞു.
എന്നിട്ടും അവരുടെ പാപങ്ങള്‍ എഴുതിത്തീരുന്നില്ല!!
:- കഥയ്ക്ക് ഞാന്‍ ഒരു ട്വിസ്റ്റ് കൊടുത്തതാട്ടോ!!!!!!
ഹാപ്പി ന്യൂ ഇയര്‍, മിനി :)
മിനിയുടെ കഥ ആദ്യമായാണ് വായിക്കുന്നത്. നല്ല വരികളാൽ എഴുതിയിരിക്കുന്നു. മിനിക്ക് എന്റെകൂടി നവവത്സരാശംസകൾ.
ReplyDeleteവളരെ സന്തോഷംട്ടോ വരവിനും അഭിപ്രായങ്ങള്‍ക്കും .
Deleteഈ വരവേല്‍പ്പ് ഇഷ്ടായി മിനി.... പുതുവത്സരാശംസകള്‍ :)
ReplyDeleteമുബിയ്ക്കും ////////////////////
Deleteവായിക്കാൻ സുഖമുണ്ടായിരുന്നു..അപരിചിതമായ ഒരിടത്തേക്ക് വായന കൂട്ടിക്കൊണ്ടു പോയി. എങ്കിലും ഇതിൽ ഒരു കഥ വേർതിരിച്ചെടുക്കാൻ എന്റെ വായനക്കായില്ല.
ReplyDeleteഅനുഭവം കൂടുതല്‍ മുഴച്ചു നില്‍ക്കുന്നതുകൊണ്ടാവും .നന്ദി ,,,,,,,,സന്തോഷം.
Deleteകുറെ മദ്യപിച്ച്, ആട്ടവും പാട്ടും,അർത്ഥ ശൂന്യമായ പുതു വത്സരാശംസകൾക്ക് പകരം ഉള്ള ഈ പരിപാടി.നന്നായി. പക്ഷേ അതൊരു കഥ ആയി വന്നോ? ദീപക്കിന്റെയും നികിതയുടെയും പ്രശ്നങ്ങൾ അവസാനത്തെ കൈപ്പത്തിയിലെ ചുംബനത്തിൽ പറയാതെ പറഞ്ഞു. അതൽപ്പം വിശദീകരിയ്ക്കുക ആയിരുന്നു കഥയ്ക്ക് അനുയോജ്യം എന്ന് തോന്നി. ഒരു ന്യൂ ഇയർ വിവരണത്തിൽ നിന്നും ഒരു കഥയുടെ രൂപത്തിലോട്ട് മാറിയേനെ.
ReplyDeleteപാപങ്ങൾ എല്ലാം കഴുകിക്കളഞ്ഞ ഒരു പുതു വത്സരം മിനിയ്ക്ക് ആശം സിയ്ക്കുന്നു.
സാറിനും എല്ലാ നന്മകളും നേരുന്നു .
Deletehappy new year
ReplyDeleteസതീഷിനും പുതുവത്സരാശംസകള്‍ !
Deleteഇങ്ങനേയും ഒരു മെച്ചമുണ്ട് അല്ലേ
ReplyDeleteസ്വന്തം പാപങ്ങൾ ചുട്ട് ചാമ്പലാക്കാം അപ്പോൾ...
മനസ്സ് വെച്ചാല്‍ ഇങ്ങനേം പാപങ്ങള്‍ ചുട്ടെരിക്കാം മുരളിയേട്ടാ .
Deleteപല ക്യാമ്പുകളിലും മറ്റും ഇങ്ങനെ ചെയ്തിട്ടുണ്ട്.. അപ്പൊ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ.. ഈ ചുട്ടുകരിക്കൽ. ജോലിയായ ശേഷമുള്ള ആദ്യത്തെ ന്യൂ ഇയർ ആയിരുന്നു.. കൊള്ളീഗ്സ് പലരും ചോദിച്ചു ന്യൂ ഇയർ നൈറ്റ് ആഘോഷങ്ങൾ എങ്ങനെയാണെന്ന്.. പക്ഷേ എനിക്കെപ്പോളും ആഘോഷം നുരയുന്നതിനേക്കാൾ ഒറ്റയ്ക്കിരുന്നു കഴിഞ്ഞ വർഷം പുനരാസ്വദിക്കാനും നന്ദി പറയാനും സ്വപ്നങ്ങൾ നെയ്യാനുമാനിഷ്ടം. ആദ്യമായാണിവിടെ.. ഇങ്ങനെയൊരു പോസ്റ്റ് ആയതുകൊണ്ടാവാം ഒരു കഥയായി തോന്നിയില്ല.. മറ്റു പോസ്റ്റുകൾ നോക്കട്ടെ.. :)
ReplyDeleteഇതൊരു സംഭവകഥയാണ് ട്ടോ .
Deleteപുതുവത്സരാശംസകള്‍
ReplyDeleteശ്രീയ്ക്കും.
Deleteനന്ദി അക്ക കുക്കാ
ReplyDeleteനല്ലൊരു ന്യൂ ഇയര്‍ സന്ദേശം നല്കാന് കഥ മറയാക്കി.
ReplyDeleteഹാപ്പി ന്യൂ ഇയര്‍.
വരവിനും വായനയ്ക്കും വളരെ നന്ദി ജോസൂട്ടി .
Delete
ReplyDeleteവളരെ നന്നായിട്ടുണ്ടടോ !പക്ഷെ പാപം കത്തിച്ചാല്‍ തീരുമായിരുന്നെങ്കില്‍ എശുക്രിസ്ത്തു വരേണ്ടിയതുണ്ടായിരുന്നോ മിനി?[1JOHN-1:9,JOHN-3:16,1JOHN-2:1,1TIMOTHY-1:15,2CORI-5:21........................ ]GOD BLESS YOU.
പ്രതീകാത്മകമായി എഴുതിയെന്നെ ഉള്ളൂ ...പാപങ്ങള്‍ മോചിക്കാന്‍ കര്‍ത്താവിന്റെ ക്രൂശു മരണത്തിനെ കഴിയൂ .
DeleteLiked it
ReplyDelete