Sunday, September 30, 2012

സ്പന്ദിക്കുന്ന ടാജ്മഹല്‍



ചെറുകഥ                                      മിനി .പി.സി

 

സ്പന്ദിക്കുന്ന  താജ്മഹല്‍

 രാത്രിമഴ  തോര്‍ന്നമര്‍ന്നപ്പോള്‍  ഉയര്‍ന്നു  കേട്ട  കരിവണ്ടിന്‍റെ  ചിറകടി
ശബ്ദം  എന്നെ വല്ലാതെ വേദനിപ്പിച്ചു.. .. അതൊരു രോദനമായിരുന്നു 
,ശോകസംഗീതമായിരുന്നു.മഴയില്‍ ഒലിച്ചുപോയ  തന്‍റെ പ്രിയതമയെകുറി
ച്ചുള്ള ഓര്‍മകളായിരുന്നു   രോദനത്തില്‍ മുഴങ്ങിക്കേട്ടത് ! ഞാന്‍
എന്‍റെ  കരിമ്പടം  നീക്കി  പതിയെ ചെവിയോര്‍ത്തു, ...ആ രോദനം
എന്‍റെ  ജാലകവിരിയ്ക്കുള്ളില്‍നിന്നായിരുന്നു. അകത്തേക്ക്
വീശിയടിക്കുന്ന കാറ്റിനൊപ്പം അടയാത്ത    ജാലകപ്പാളികളിലൂടെ
പാറിവീണതാകാം  ആ കരിവണ്ട് !
          
             എനിക്കതിനെ ആശ്വസിപ്പിക്കണമായിരുന്നു.................ഒരിക്കലും
നികത്താനിടയില്ലാത്ത നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്ന ആ മനസ്സിനെ
തഴുകിയുറക്കണമായിരുന്നു . ഞാനതിന്‍റെ  ശിരസ്സില്‍ പതിയെ തലോടി,
പക്ഷെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും തോറും അതിന്‍റെ  വേദന മൂര്‍ച്ചി_
_ക്കുന്നതറിഞ്ഞ് ഞാനാ പാഴ്ശ്രമം മതിയാക്കി .അപ്പോള്‍ ഞാനോര്‍ത്തത്
അതിന്‍റെ പ്രണയിനിയെക്കുറിച്ചായിരുന്നു, ഭാഗ്യവതി ! അസാന്നിധ്യത്തിലും സ്മരിക്കപ്പെടുക, അധികമായി സ്നേഹിക്കപ്പെടുക...
അപൂര്‍വവും ,അസുലഭവുമായ ഭാഗ്യം! ഈ ലോകത്ത് തനിക്കായി 
സ്പന്ദിക്കുന്ന താജ്മഹലായി മാറിയ തന്‍റെ  പ്രിയനെയോര്‍ത്ത്
അവള്‍ക്ക് അഭിമാനിക്കാം.
          അപ്രതീക്ഷിതമായി പൊട്ടിയ ഇടിയുടെ ആഘാതത്തില്‍
തെരുവ് വിളക്കുകള്‍ കണ്ണടച്ചപ്പോള്‍ ഞാന്‍ എന്നെക്കുറിച്ചോര്‍ത്തു.
അന്ന്  ആക്സിഡെന്‍റ്റില്‍ ഒരു കാല്‍നഷ്ടമായതറിഞ്ഞ് ഫോണിലൂടെ
ടേക്ക്  കെയര്‍,ബൈ ബൈ എന്ന് പറഞ്ഞു പിരിഞ്ഞ എന്‍റെ
പ്രാണപ്രിയനായിരുന്നവനെ ഓര്‍ത്തു ! മനുഷ്യര്‍ക്കിടയിലെ സൗഹൃദവും
പ്രണയവുമൊക്കെ ചിലപ്പോഴെങ്കിലും വൈകല്യങ്ങള്‍ക്കു  മുന്‍പില്‍
വഴിപിരിയുന്നുവെന്ന തിരിച്ചറിവില്‍ എന്‍റെ തലയിണ
വീണ്ടും  കണ്ണീരില്‍ കുതിര്‍ന്നു...അപ്പോള്‍ അതുവഴി പാറിയ
മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടത്തില്‍ എന്നെ ഉറ്റുനോക്കുന്ന
കരിവണ്ടിനെ  ഞാന്‍ കണ്ടു.അപ്പോള്‍   ഞങ്ങളുടെ  കണ്‍കോണുകളില്‍   ഉരുണ്ടു  കൂടിയ   കണ്ണീര്‍ക്കണങ്ങള്‍ക്ക്  ഒരേ നിറമായിരുന്നു !
       
         അതെന്നെ അലിവോടെ അല്‍പ്പനേരം നോക്കിയിരുന്നു ,പിന്നെ
എന്നോടാ കഥ പറഞ്ഞു തുടങ്ങി..ഒരു വസന്തത്തില്‍ ഗന്ധമാദനത്തിലെ
പൂവാടികളിലലയവെ ആദ്യമായ് അവളെ കണ്ടുമുട്ടിയത്,
മനസസരസ്സിലെ താമരയല്ലികളിലെ പൂന്തേനുണ്ണവേ
ഇഷ്ടമറിയിച്ചത്..ഒടുവില്‍..ഒടുവില്‍ എന്നോ തകര്‍ത്തു പെയ്ത ഒരു
രാത്രിമഴ അവളെ  തന്നില്‍നിന്നകറ്റിയത്! പ്രിയതമയുടെ  ഓര്‍മ്മകള്‍
പേറി ജീവിക്കുന്ന ആ സ്പന്ദിക്കുന്ന താജ്മഹലിനെ
ആശ്വസിപ്പിച്ചുകൊണ്ട് ഞാനെപ്പോഴോ ഒന്ന് മയങ്ങിപ്പോയി .

        പ്രഭാതത്തില്‍കഴിഞ്ഞതൊക്കെ സ്വപ്നമായിരുന്നോ ,
സത്യമായിരുന്നോ എന്ന  ഹാലൂസിനേഷനില്‍ ഞെട്ടിയുണര്‍ന്ന് എന്‍റെ
തലയിണയ്ക്കരികില്‍ അവനെ തിരയവേ അതിശയത്തോടെ അമ്മ
പറഞ്ഞു ,
കുട്ടീ  ദാ  നോക്കൂ  വല്യൊരു   കരിവണ്ട് !      നിന്‍റെ 
തലയിണയ്ക്കരുകില്‍നിന്നു കിട്ടീതാ ,ഇത്രേം വലുതിനെ ഞാനാദ്യമായിട്ടാ
കാണണെ ! എത്ര അടിച്ചിട്ടാ ഇത് ചത്തതെന്ന് അറിയ്വോ ? ”
ഞാന്‍ അമ്മയെ  ദയനീയമായി  നോക്കി . എന്‍റെ   നോട്ടത്തിന്‍റെ
അര്‍ത്ഥമറിയാതെ മിഴിച്ചു നിന്ന അമ്മയ്ക്ക് മുന്‍പിലൂടെ സ്പന്ദനം
നിലച്ച ആ പ്രണയ സൌധവുമായി  ഞാന്‍എന്‍റെ ഉദ്യാനത്തിലേക്ക്
നടന്നു...ഒരിക്കലും ഒരാളും  ഒരു വണ്ടിനും കൊടുത്തിട്ടില്ലാത്തത്രയ്ക്ക്
മഹത്തരമായ ഒരു സംസ്കാര  ശുശ്രൂഷയ്ക്കൊടുവില്‍ ആ
മണ്‍കൂനയ്ക്കു  മുന്‍പില്‍ കൈകൂപ്പി ഞാന്‍ പ്രാര്‍ത്ഥിച്ചു .
 പുനര്‍ജന്മമെന്നൊന്നുണ്ടെങ്കില്‍  നീ എനിക്കായി പുനര്‍ജനിക്ക ,
ഗന്ധമാദനത്തിലെ  കാറ്റേല്‍ക്കാന്‍ , മാനസസരസ്സിലെ താമരയല്ലികളിലെ
പൂന്തേന്‍ നുകരാന്‍ എന്നെയും കൊണ്ടുപോവുക .


Sunday, September 23, 2012

മൃദുല





ചെറുകഥ                                       മിനി.പി.സി



           മൃദുല

തകര്‍ത്തു പെയ്ത മഴ രണ്ടു രാവും രണ്ടു പകലും കൊണ്ട്
എല്ലാം വെള്ളത്തിലാക്കിയിരിക്കുന്നു!  വിളഞ്ഞ,  നെല്‍പ്പാടങ്ങളും
കുലച്ച വാഴത്തോട്ടങ്ങളും,തുടങ്ങി, റോഡും, തോടും തിരിച്ചറി -
-യാനാവാത്ത, അവസ്ഥ !കുട്ടേട്ടന്‍ ഓര്‍മയില്‍ പരതി,എന്നാണ്
ഇങ്ങനെ,ഒരു മഴയുണ്ടായിട്ടുള്ളത്? എന്തായാലും സന്തോഷമായി
1918 നു ശേഷമുള്ള ഒരു വരള്‍ച്ചയും പ്രതീക്ഷിച്ച് എല്ലാരും
പേടിച്ചിരിക്കുകയായിരുന്നു .

തെക്കുവശത്തെ മതില്‍,പൊളിഞ്ഞുചാടിയിരിക്കുന്നു.അത്,എത്രയും
പെട്ടന്ന് ശരിയാക്കണം.കാരണം അപ്പുറത്ത് എല്‍.പി സ്കൂളാണ് !
മതിലുണ്ടായിട്ടു തന്നെ,കണ്ണ് തെറ്റിയാല്‍  കുട്ടികള്‍   ചാമ്പയിലും ,
പേരയിലുമാണ്! കുട്ടേട്ടന്‍  തൂമ്പയുമെടുത്ത്, കുറച്ചിടെ നടന്നപ്പോഴാണ്
മൃദുലയെ, ഓര്‍ത്തത് !  അവള്‍ക്ക്, ഇതാണ്, മാസം!വീട്ടില്‍ ,മറ്റാരും
ഇല്ലാത്തതുകൊണ്ട് എപ്പോഴും ഒരു ശ്രദ്ധ, വേണം. കന്നിപ്രസവമാണ്!
പത്തിരുപതു ദിവസത്തിനിപ്പുറം നടക്കുമെന്നാണ്,ഡോക്ട്ടര്‍
പറഞ്ഞിരിക്കുന്നത്.എന്തൊക്കെ ഒരുക്കങ്ങള്‍  നടത്തിയാലാണ്?
പ്രസവം  രാത്രിയാവാതിരുന്നാല്‍   മതിയായിരുന്നു.
മതിലിന്‍റെ പണി,പകുതിയായപ്പോഴെക്കും ഒരു  മണിയായി !
 കുട്ടേട്ടന്‍   കിഴക്കെ പറമ്പിലേക്ക് നോക്കി...ഉവ്വ് ,രാജമല്ലിയുടെ
ചുവട്ടില്‍  മൃദുലയുണ്ട്! അപ്പുറത്തെ  മണിക്കുട്ടിയുമായി  സ്വൈര്യ
സല്ലാപത്തിലാണ് .   അയാള്‍   ധൃതിയില്‍  പണി    തുടര്‍ന്നു.
"എന്താ കുട്ടാ  മഴയൊക്കെ  മതിയോ  ?  ഇനിയെങ്കിലും   ഇടുക്കീല്
വെള്ളമില്ലാ , അതോണ്ട്  കറണ്ടും  ഇല്ലാന്നുള്ള  സ്ഥിരം   പല്ലവി
കേള്‍ക്കണ്ടല്ലോ  അല്ലെ "
ഉച്ചയൂണിനു പോകുന്ന ഔസേപ്പ്മാഷാണ് !
എത്ര  കിട്ട്യാലും  തൃപ്തി  വര്വോ  മാഷേ ! മനുഷ്യന്‍റെ  കാര്യല്ലേ ,
നോക്കിക്കോളൂ   ഇനി ,  പറയാന്‍പോണത്   മഴ   കൂടുതലായതോണ്ട്  
കറണ്ടില്ല   എന്നാവും
കുട്ടേട്ടന്  ഔസേപ്പ്മാഷിനെ  വല്യ  കാര്യമാണ് .  ജാതിഭേതങ്ങള്‍ക്കും 
കൊടിയുടെ നിറങ്ങള്‍ക്കും അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയുന്ന മാഷ്‌, ആ എല്‍. പി സ്കൂളിന്‍റെ   ജീവശ്വാസമാണ് .
“ കുട്ടാ , ഇന്ന് ഇന്‍സ്പെക്ഷന് ആളു വരും , ഊണ് കഴിച്ചു വേഗം
തിരിക്കണം .”
മാഷ്‌ധൃതിയില്‍നടന്നു നീങ്ങി .
“എന്താന്നും നായരേ ,നട്ടുച്ചയ്ക്ക് ,ഒരു പണി ?”
 ആണിക്കാല്‍    പൊക്കിക്കുത്തി       ഖാദറിക്കയാണ് !
“ ഞമ്മള് വന്നത്  ഇങ്ങളെ ,ഞമ്മടെ ഉമ്മുകുല്‍സൂന്‍റെ പൊറന്നാളിനു
ക്ഷണിക്കാന കൊണ്ടാണ് !പിന്നെ മജീദിന് ഇങ്ങളെ ഒന്ന് കാണണോന്നു
പറഞ്ഞിട്ടുണ്ട് .അമ്പലത്തിലെ ഉത്സവം അടുത്ത് വര്വല്ലേ ,ഓന്‍റെ
കയ്യീന്ന് ആദ്യത്തെ സംഭാവന കിട്ടീല്ലെങ്കി  ഇങ്ങക്ക് ഒറക്കം ബരൂല്ലല്ലോ!
കേക്കണോ നായരെ ഓനിന്നലെ പുതിയ കാറ് വാങ്ങി!
ഓരോ വരവിനു ഓരോ കാറ്! ഓന്‍റെ  ബീവി പറഞ്ഞാ,അമ്പിളി മാമനെ
വരെ   പിടിച്ചു കൊടുക്കും ,വൈകീട്ട്,  ഇങ്ങള് ,ഞമ്മടെ പൊരേലിക്ക്
ഒന്ന് വന്നു ആ പഹയനെ  ഒന്ന് ഉപദേശിക്കണം. മരുഭൂമി   കെടന്നു
കഷ്ടപെട്ടുണ്ടാക്കണ കായൊക്കെ ഇങ്ങനെ കളയരുതെന്നു പറയണം .
 ങാ....കടേല് ആരൂല്ല ,  ഞമ്മള്   പോട്ടെ ”

ആണിക്കാല്‍പൊക്കിക്കുത്തി  ഖാദറിക്ക ധൃതിയില്  പടിഞ്ഞാറോട്ട് നടന്നു .
കുട്ടേട്ടന് ചിരി വന്നു . മജീദ്‌ നല്ലൊരു ചെറുപ്പക്കാരനാണ് ! ഗള്‍ഫില്‍പോയി
ഒരുപാട് സമ്പാദിച്ചു, കൂടപ്പിറപ്പുകളെ  ആവുംപോലെ    സഹായിച്ചു .
കുടുംബം വളരെ മനോഹരമായി നോക്കി  നടത്തുന്നു ,എന്നാലും
ഖാദറിക്കായ്ക്ക്  പരാതികള്‍  ഒഴിഞ്ഞിട്ടു നേരമില്ല ,തന്‍റെ ചെറിയ
ചായക്കട  നിര്‍ത്തി വീട്ടില്‍  വിശ്രമിക്കാന്‍ പറയുന്നതാണ് അദേഹത്തിന്
അസഹനീയമായ കാര്യം , ജെനറേഷന്‍  ഗ്യാപിനെ അംഗീകരിക്കാത്ത
അനേകം  മാതാപിതാക്കളില്‍  ഒരാളാണ്   ഖാദറിക്കയും.  എന്നാലും
വളരെ  സ്നേഹസമ്പന്നനായ മനുഷ്യനാണ് അദ്ദേഹം !എവിടൊക്കെ 
എന്തൊക്കെ കലാപങ്ങള്‍പൊട്ടി പുറപ്പെട്ടാലും അതൊന്നും ഞങ്ങളെ
ബാധിക്കാത്തതും ഞങ്ങളിലെ ഈ സ്നേഹവും സഹകരണവും ഒന്ന് 
കൊണ്ടുമാത്രമാണ് !

ആകാശം പതുക്കെ മേഘാവൃതമായിത്തുടങ്ങി..മഴ  തകര്‍ത്തു പെയ്തേക്കും!
മതിലിന്‍റെ  പണി എങ്ങുമെങ്ങും എത്തിയിട്ടില്ല , ഇന്ന് ലീവെടുത്തത്
വെറുതെയായി ഇനി നാലഞ്ചു ലീവ് കൂടിയേ ബാക്കിയുള്ളൂ , അത്
മൃദുലയുടെ  .പ്രസവ സമയത്ത് എടുക്കണം .ജീവിതം പാതിയിലേറെ
പിന്നിട്ടപ്പോഴാണ് ഒറ്റപ്പെടലിന്‍റെ വേദനയും ശൂന്യതയും അലോസരപ്പെടുത്തി
തുടങ്ങിയത് , അതില്‍നിന്നുമുള്ള ഒരു മോചനമായിരുന്നു മൃദുല ! മഴ
ചനുചനെ പെയ്തിറങ്ങുകയാണ്....പാടവരമ്പിലൂടെ ഔസേപ്പ് മാഷ്‌
ഓടി വരുന്നുണ്ട് ,ആ വഴിയാകെ ചെളി പുതഞ്ഞാണ് കിടക്കുന്നത്.
“ എന്താ മാഷേ , എന്ത് പറ്റി ? “
മാഷുടെ മുഖം വിളറിയിരുന്നു . കിതപ്പടക്കി മാഷ്‌പറഞ്ഞു ,
“ കുട്ടാ  താന്‍  വിഷമിക്കരുത്..ഞാനൊരു കാര്യം പറയാന്‍പോവാണ് ”
“ എന്താ മാഷേ പറയൂ ”   
കുട്ടേട്ടന്‍റെ   ഉള്ളില്‍ഒരു ആപല്‍ശങ്ക നാമ്പിട്ടു!
“ താന്‍ആ തോമാച്ചന്‍റെ   റബ്ബര്‍ത്തോട്ടം വരെ ഒന്ന് വന്നേ
മാഷിന്‍റെ പുറകെ  കുട്ടേട്ടന്‍ഓടി .റബര്‍ തോട്ടത്തില്‍എട്ടുപത്ത്
ആള്‍ക്കാരുണ്ടായിരുന്നു .എല്ലാവരും കുട്ടേട്ടന്‌വഴി മാറിക്കൊടുത്തു
..കൂട്ടത്തില്‍നിന്നിരുന്ന ഖാദരിക്ക ആരോടോ പറഞ്ഞു
“ നല്ല വര്‍ക്കത്തൊള്ള പയ്യായിരുന്നു ,എന്ത് മൊഞ്ചായിരുന്നു അതിന് !
കുട്ടീഷ്ണന്‍നായര്‍ക്ക് ജീവനായിരുന്നു അതിനെ ”
കുട്ടേട്ടന്‍ഒന്നേ നോക്കിയുള്ളൂ ...നിറവയറുമായി മൃദുല കിടക്കുകയാണ് ,
റബ്ബറിന്‍റെ ഇല തിന്ന്  വായില്‍നിന്ന് നുരയും പതയും വന്ന്
കണ്ണുകള്‍തുറിച്ച് !  കുട്ടേട്ടന്‍ഔസേപ്പ് മാഷിന്‍റെ തോളത്തേക്ക് ചാരി .
“ ഞാന്‍ഊണ്  കഴിക്കാന്‍പോകുമ്പോ ആ രാജമല്ലീടെ  ചോട്ടില്‍
നില്‍പ്പുണ്ടായിരുന്നു !ആരാണോ അതിന്‍റെ കയറൂരി വിട്ടത് ?
മാഷ്‌ആരോടെന്നില്ലാതെ പറഞ്ഞു .മഴയുടെ ശക്തി കൂടിക്കൂടി വന്നു .
ആളുകള്‍ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി .
“കുട്ടേട്ടന്‌ഇറച്ചിക്ക് പോലും ഉപകാരം ഇല്ല്യാണ്ടായി ഈ പയ്യിനേം കൊണ്ട്”
പിറുപിറുത്ത്  കൊണ്ട് ഇറച്ചി  വെട്ടുകാരന്‍തോമാച്ചനും പിരിഞ്ഞുപോയി.

കുട്ടേട്ടന്‍റെ  മനസറിഞ്ഞെന്ന വിധം തെക്ക് വശത്തെ ചെമ്പകത്തിന്‍റെ  ചോട്ടില്‍
കുറുമ്പ പെലയന്‍കുഴിയെടുത്തു തുടങ്ങി...കുറച്ചു നേരത്തേക്ക് മഴ അല്‍പ്പം
മാറി നിന്നു. മൃദുലയുടെ മുഖത്ത് മണ്ണ്  കിളച്ചിടുമ്പോള്‍കുറുമ്പ പെലയന്‍റെ
ചോര നിറമുള്ള കണ്ണുകള്‍നിറഞ്ഞിരുന്നു .അപ്പോഴൊക്കെയും  തെക്കിനിയില്‍   
തൂണും ചാരിയിരുന്ന കുട്ടേട്ടന്‍റെ മനസ്സ് നിറയെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന
പൈക്കിടാവും അതിന് അലിവോടെ പാല്‍ചുരത്തുന്ന മൃദുലയുമായിരുന്നു .