Wednesday, July 11, 2012

ഹാല്ലേല്ലുയ്യാ




ചെറുകഥ                                    മിനി.പി.സി


        ഹാല്ലേല്ലുയ്യാ

       അനിവാര്യമായ ചില നിയോഗങ്ങളുടെ കുത്തൊഴുക്കില്‍പെട്ട് തീരം കാണാനാകാതെ അലയാനാണ് തന്‍റെ വിധിയെന്ന് അയാള്‍ക്ക്‌തീര്ച്ചയുണ്ടായിരുന്നു.............!
ഓര്‍മ വെച്ച നാള്‍മുതല്‍നെഞ്ചില്‍സൂക്ഷിച്ച വിപ്ലവത്തിന്‍റെ ചെങ്കനലുകള്‍ക്ക് മീതെയാണ് അവര്‍നിര്‍ദ്ദാക്ഷിണ്യം വെള്ളം കോരി ചൊരിഞ്ഞിരിക്കുന്നത് !സമത്വവും സാഹോദര്യവും കൈകോര്‍ത്തു പിടിച്ച വീഥിയിലൂടെ വിപ്ലവാത്മകമായ ഒരു മുന്നേറ്റ്ത്തിനൊടുവില്‍ഒരു "പുതു ലോകം".......അത് മാത്രമായിരുന്നു അയാള്‍സ്വപ്നം കണ്ടത് ! 
സമൂഹത്തിലെ സകല തിന്മകളെയും തീണ്ടാപ്പാടകലെ നിര്‍ത്തി യാഥാര്‍ത്ഥ്യമാക്കേണ്ടുന്ന സ്വപ്നങ്ങളും നെഞ്ചിലേന്തി ഒരു "കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായി" ചങ്കും വിരിച്ചു നില്‍ക്കാനാണ് അയാളെന്നും ആഗ്രഹിച്ചത്‌!താന്‍വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ശരികളുടെ, 'മാത്രമാണെന്നും ,നന്മയ്ക്കായി മാത്രമേ തങ്ങളത് ഉപയോഗിക്കുകയുള്ളൂ എന്നുമുള്ള അന്ധമായ ആ വിശ്വാസങ്ങളാണ് ഇപ്പോള്‍ചീട്ടുകൊട്ടാരം പോലെ വീണു ചിതറിയിരിക്കുന്നത്........
എത്ര ദിവസങ്ങളായി താന്‍ഈ അലച്ചില്‍തുടങ്ങിയിട്ടെന്നോ എവിടെയായിരുന്നു താന്‍ഇതുവരെയെന്നോ ഓര്‍ക്കാന്‍ഇഷ്ട്പെട്ടില്ലെങ്കിലും  തന്‍റെ കുപ്പായ കീശയില്‍ ഉറക്കി കിടത്തിയ സെല്‍ഫോണിനെ തട്ടിയുണര്‍ത്തി അത്രയും നാള്‍മൌനമായ്‌ അതു പേറിയ അത്മക്ഷതങ്ങള്‍നോക്കി നെടു വീര്‍പ്പിട്ടു!. ആ നെടുവീര്‍പ്പിന്‍റെ ചൂടില്‍അയാള്‍അടിമുടി വിയര്‍ത്തു !

     ദിനരാത്രങ്ങള്‍കടന്നുപോകെ വെറുതെ അല്‍പ്പനേരം കണ്ണടച്ചിരിക്കാനെങ്കിലും ,കഴിഞ്ഞിരുന്നെങ്കില്‍ എന്നയാള്‍  കൊതിക്കുകയായിരുന്നു. കണ്ണടയ്ക്കുമ്പോള്‍ വെട്ടിയും, കുത്തിയും ,തല്ലിയുമൊക്കെ പ്രതിയോഗികളെ ഒടുക്കിക്കളയുന്ന അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളായി ഉച്ചഭാഷിണിക്കു മുന്‍പില്‍{ ആദര്‍ശ ധീരരെന്നു  താന്‍വിശ്വസിച്ച } ചിലര്‍നടത്തുന്ന വൈതാളികനൃത്തമാണ് കണ്മുന്‍പില്‍വരിക !അതു കേട്ട് പകച്ചു നില്‍ക്കുന്ന സമകാലീന കേരളീയര്‍ക്കിടയില്‍തന്‍റെ ജനുസില്‍പെട്ട ആയിരകണക്കിന് ധീര സഖാക്കള്‍ക്ക് തല കുനിക്കേണ്ടി വന്ന വൈക്ലബ്യം അയാളെ തെല്ലൊന്നുമല്ല നൊമ്പരപെടുത്തിയത്!        റഷ്യയിലും ചൈനയിലും  പട്ടടയിലാണ്ടുപോയ കമ്മ്യൂണിസത്തെനോക്കി നെടുവീര്‍പ്പിടുന്നവര്‍ക്ക് ഓരോ അണുവിലും ജീവന്‍റെ സ്പന്ദനമുള്ള കമ്യൂണിസം വാഗ്ദാനം ചെയ്യാന്‍കൊതിക്കുന്ന ധീര സഖാക്കളെപോലും ലജ്ജിപ്പിച്ചു കൊണ്ട് സകല അനീതികളെയും ന്യായീകരിക്കാന്‍ശ്രമിക്കുകയാണ്,നേതൃനിരയിലെ ചില വല്ല്യേട്ടന്മാര്‍
              
ചീഞ്ഞഴുകിയ ആ അന്തരീക്ഷത്തില്‍നിന്നും അല്‍പ്പം ജീവവായു വലിച്ചെടുക്കാന്‍തത്രപ്പെട്ടു കൊണ്ട് തന്‍റെ മുറിയുടെ കനത്ത ജാലകങ്ങള്‍അയാള്‍മലര്‍ക്കെ തുറന്നിട്ടു......
 ജീര്‍ണ്ണതയില്‍നിന്നും,അന്ധകാരത്തില്‍നിന്നും,നിസ്സഹായതയില്‍നിന്നും ,പുറമേയ്ക്കു,തുറന്നിട്ട ആ വാതായനത്തിലൂടെ ,അകത്തേയ്ക്കെത്തിയ കാറ്റിനും,വെളിച്ചത്തിനുമൊപ്പം ,ചില പ്രഭാക്ഷണ ശകലങ്ങളും ഉണ്ടായിരുന്നു.............


" ഒരുവന്‍ഈ ലോകം മുഴുവന്‍നേടിയാലും സ്വന്തം ആത്മാവിനെ നേടുന്നില്ല എങ്കില്‍അതുകൊണ്ട് എന്ത് പ്രയോജനം ?...............അപ്പോള്‍ ,പണ്ടെന്നോ.................... പ്രപഞ്ചത്തെകാളേറെ  വിലയുള്ള ഈ ആത്മാവിനെ കുറിച്ച് തന്നോട് പറഞ്ഞ പ്രണയിനിയെ അയാളോര്‍ത്തു ! ആ ഓര്‍മയില്‍സ്വയം കഴുകിയെടുത്ത തന്നെ ഒരു പുതിയ സൃഷ്ടിയാക്കി അവള്‍ക്കു മുന്നിലെത്തിച്ച് അവളുടെ കൈകളില്‍    നോം ചോംസ്കിയുടെയും ,ചെഗുവേരയുടെയും ,പുസ്തകങ്ങള്‍ക്ക് പകരം അവള്‍ഏറെ വായിക്കാന്‍കൊതിച്ച  മൊസാര്‍ട്ടിന്‍റെ"ഹാല്ലേലൂയ്യ "സമ്മാനിച്ച്‌അയാള്‍പറഞ്ഞു "ഇതു നിനക്ക് പ്രിയങ്കരവും.,. നമുക്കൊരുമിച്ച് വായിക്കേണ്ടതുമായ ഒരു പുസ്തകമാണ്,ഒരിക്കലല്ല .........ഒരായിരം തവണ !     

6 comments:

  1. ഫോണ്ടില്‍ ചില പ്രശനങ്ങുള്ളത് പോലെ , വായിക്കാന്‍ ഒരു സുഖം കിട്ടുന്നിഇല്ല.
    ഫോണ്ട് ഒന്ന് ക്രമീകരിക്കരുതോ ?

    ReplyDelete
    Replies
    1. മിനി.പി.സിJuly 15, 2012 at 6:34 PM

      ക്രമീകരിക്കാം .

      Delete
  2. ഹല്ലേലൂയ്യ...
    കണ്ട് മടുത്തിട്ട് ഒരു മടക്കയാത്ര..അല്ലേ

    ReplyDelete
    Replies
    1. മിനി.പി.സി.July 15, 2012 at 6:36 PM

      അതെ ,അനുഭവിച്ചു മടുത്തിട്ട് എന്ന് പറയുന്നതാവും ശരി .

      Delete
  3. ഫോണ്ടിലെ പ്രസ്നമോന്നും കാര്യമാകേണ്ട ന്നന്നായി എഴുതിയിരിക്കുന്നു അഭിനന്ദനം.....

    ReplyDelete
    Replies
    1. നന്ദി ,ഈ അഭിനന്ദനങ്ങള്‍ക്കും പോസിറ്റീവ് അപ്പ്രോച്ചിനും !

      Delete